കൊച്ചി: ഹൈ­ക്കോട­തി ജ­ഡ്­ജി­മാ­രു­ടെ പേ­രില്‍ കൈ­ക്കൂ­ലി വാ­ങ്ങി­യെ­ന്ന കേ­സില്‍ അഡ്വ. സൈ­ബി ജോ­സി­നെ­തി­രേ തെ­ളി­വി­ല്ലെ­ന്ന് അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ട്. മൂ­വാ­റ്റുപു­ഴ വി­ജി­ലന്‍­സ് കോ­ട­തി­യി­ലാണ് പ്ര­ത്യേ­ക അ­ന്വേ­ഷ­ണ­സം­ഘം റി­പ്പോര്‍­ട്ട് സ­മ­ര്‍­പ്പി­ച്ചത്.

ജ­ഡ്­ജി­മാര്‍­ക്ക് കൈ­ക്കൂ­ലി നല്‍­കി അ­നുകൂ­ല വി­ധി വാ­ങ്ങി നല്‍­കാ­മെ­ന്ന് തെ­റ്റി­ദ്ധ­രി­പ്പി­ച്ച് ക­ക്ഷി­ക­ളില്‍ നി­ന്ന് പ­ണം വാ­ങ്ങി­യെ­ന്നാ­യി­രു­ന്നു കേ­സ്. മൂ­ന്ന് ജ­ഡ്­ജി­മാ­രു­ടെ പേ­രില്‍ 75 ല­ക്ഷം രൂ­പ വാ­ങ്ങി­യെ­ന്നാ­യി­രു­ന്നു പ­രാതി.

ചില അ­ഭി­ഭാ­ഷ­കര്‍ നല്‍കി­യ പ­രാ­തി­യില്‍ ഹൈ­ക്കോട­തി വി­ജി­ലന്‍­സ് ഡ­യ­റ­ക്ടര്‍ ആദ്യം അ­ന്വേഷ­ണം ന­ടത്തി. പ­രാ­തി­യില്‍ ക­ഴ­മ്പു­ണ്ടെ­ന്ന് ക­ണ്ടെ­ത്തി­യ­തോ­ടെ റി­പ്പോര്‍­ട്ട് ഹൈ­ക്കോ­ട­തി­ക്ക് സ­മര്‍­പ്പി­ച്ചി­രുന്നു. പി­ന്നീ­ട് ഹൈ­ക്കോട­തി നിര്‍­ദേ­ശ­പ്ര­കാ­ര­മാ­ണ് പോ­ലീ­സ് അ­ന്വേഷ­ണം ന­ട­ത്തി­യ­ത്.

പ­രാ­തി­യില്‍ പ­റ­യു­ന്ന ക­ക്ഷി­ക­ളു­ടെ­യെല്ലാം മൊ­ഴിയുൾപ്പെടെ ശേ­ഖ­രി­ച്ച് വിശദമായ അന്വേഷണം നടത്തിയെങ്കിലും സൈ­ബി ജോ­സി­നെ­തി­രേ തെ­ളി­വ് ല­ഭി­ച്ചി­ല്ലെ­ന്ന് അ­ന്വേ­ഷ­ണ ­റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു.