തിരുവനന്തപുരം: കേരളത്തിന്‍റെ മഹോത്സവം എന്ന നിലയ്ക്കാണ് കേരളീയത്തെ ജനങ്ങൾ നെഞ്ചേറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. തിരുവനന്തപുരം നഗരം ജനസമുദ്രമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ പരിപാടി ചുരുങ്ങിയ സമയത്തിൽ സംഘടിപ്പിക്കപ്പെട്ടതാണ്. ഇത്ര വിപുലമായ ആഘോഷം ഈ രീതിയിൽ സംഘടിപ്പിക്കുമ്പോൾ സ്വാഭാവികമായി ആശങ്കകളുണ്ടാകേണ്ടതാണ്.

എന്നാൽ അതെല്ലാം ഒഴിവാക്കി കേരളത്തിന്‍റെ മഹോത്സവമായി മാറി. കേരളീയത്തിന്‍റെ സംഘാടനത്തിൽ പങ്കാളികളായ എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാഭാവികമായി ഉണ്ടായ പിഴവുകൾ തിരുത്തി അടുത്ത വർഷം കേരളീയം നടത്തും. അതിനായി ഇപ്പോഴേ തയാറെടുപ്പുകൾ ആരംഭിക്കുകയാണ്. അടുത്ത കേരളീയത്തിന്‍റെ ഒരുക്കത്തിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘാടക സമിതി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

സംഘാടക സമിതിയിൽ കെഎസ്ഐഡിസി എംഡി കൺവീനറാകും. വിവിധ വകുപ്പുകളുടെ അഡി.ചീഫ് സെക്രട്ടറിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും സെക്രട്ടറിമാരും സമിതിയിലെ അംഗങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.