തിരുവനന്തപുരം: പൂജപ്പുരയിലെ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്കൻ മർദനമേറ്റ് കൊല്ലപ്പെട്ടു. വിമുക്തഭടനായ പൂന്തുറ സ്വദേശി പ്രദീപ്(54) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11നാണ് സംഭവം.

ബാറിനുള്ളിൽ വച്ച് പ്രദീപും ഒരുസംഘം യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതേത്തുടര്‍ന്ന് ഇവർ പ്രദീപിനെ ബാറിന് പുറത്തുവച്ച് ആക്രമിച്ചു. തലയിടിച്ചുവീണാണ് പ്രദീപിന്‍റെ മരണം സംഭവിച്ചതെന്നാണ് പ്രാഥമികവിവരം.

ഇയാളെ പരുക്കേറ്റനിലയിൽ രാത്രി വൈകിയാണ് കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവസ്ഥലത്തു നിന്ന് പ്രതികൾ കടന്നുകളഞ്ഞെങ്കിലും സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.

എന്നാൽ ഇവർ കൃത്യത്തിൽ പങ്കാളികളാണോ എന്നകാര്യം സ്ഥീരികരിച്ചിട്ടില്ല. കേസിൽ വിപുലമായ അന്വേഷണം നടക്കുകയാണ്.