പിജി ഡോക്ടർമാരുടെ സമരം; ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടു
പിജി ഡോക്ടർമാരുടെ സമരം; ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടു
Wednesday, November 8, 2023 1:36 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്‌ടർമാരുടെ 24 മണിക്കൂർ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ഭാഗികമായി ബാധിച്ചു. പലയിടത്തും രോഗികളുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. പണിമുടക്കിനെക്കുറിച്ച് അറിയാതെ ആശുപത്രിയിൽ എത്തിയ സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടായി.

ജോയിന്‍റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിജി മെഡിക്കൽ, ഡെന്‍റൽ വിദ്യാർഥികളും ഹൗസ് സർജന്മാരുമാണ് പണിമുടക്കുന്നത്. രാവിലെ എട്ടിനാരംഭിച്ച സമരം വ്യാഴാഴ്ച രാവിലെ എട്ട് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ ബഹിഷ്‌കരിച്ചാണ് പിജി ഡോക്ടർമാർ പ്രതിഷേധിക്കുന്നത്.

മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംസിടിഎയും റസിഡന്‍റ് ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സ്‌റ്റൈപെൻഡ് വർധിപ്പിക്കുക, പിജി വിദ്യാർഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡന്‍റ് സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വിഷയം പഠിക്കാൻ രൂപീകരിച്ച സമിതി പ്രവർത്തന സജ്ജമാക്കണം എന്നും പിജി ഡോക്‌ടർമാർ ആവശ്യപ്പെടുന്നുണ്ട്.


സമരത്തിന്‍റെ ഭാഗമായി ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഒപി വിഭാഗത്തിന് മുന്നിൽ വിദ്യാർഥികൾ ധർണ നടത്തി. ഡിഎംഇ ഓഫീസിലേക്ക്‌ ഡോക്ടർമാർ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.

ഡോ. വന്ദനാ ദാസിന്‍റെ കൊലപാതകത്തെത്തുടർന്ന് പിജി ഡോക്‌ടർമാർ സമരം നടത്തിയിരുന്നു. അനുനയത്തിന്‍റെ ഭാഗമായി പിജി ഡോക്‌ടർമാരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ആരോഗ്യ സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിച്ചിരുന്നെങ്കിലും ഇത് പ്രവർത്തനം ആരംഭിച്ചില്ലെന്നാണ് ഡോക്‌ടർമാരുടെ ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<