തി­രു­വ­ന­ന്ത­പുരം: തല­സ്ഥാന­ത്ത് ന­ട­ന്ന പ്ര­തി­ഷേ­ധ­ന­ത്തി­നിടെ വനിതാ പ്രവര്‍­ത്തക­രെ പുരുഷ പോ­ലീ­സ് കൈ­യേ­റ്റം ചെ­യ്‌­തെ­ന്ന് കെഎസ്‌­യു സംസ്ഥാ­ന നിര്‍­വാ­ഹ­ക സ­മി­തി അം­ഗം നെസി­യ മു­ണ്ട­പ്പള്ളി. ഇ­ത് ചോദ്യം ചെ­യ്­ത­പ്പോ­ളാ­ണ് ത­ന്‍റെ മു­ഖ­ത്ത­ടി­ച്ച­തെന്നും പ്ര­തി­ഷേ­ധ­ത്തി­നി­ടെ പ­രി­ക്കേറ്റ് ചി­കി­ത്സ­യി­ലു­ള്ള നെസി­യ ആ­രോ­പിച്ചു.

പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് പൊലീസ് മര്‍ദ്ദി­ച്ചു. തന്‍റെ മുഖത്തും, മൂക്കിനും പരിക്കേറ്റു. ആശുപത്രിയില്‍ എത്തിച്ചിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാ­ണ് ത­നി­ക്ക് ചികിത്സ കിട്ടിയ­ത്.

പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസു­കാര്‍ക്കെതിരെ നടപടി വേണം. ഇതിനായി മനുഷ്യാവകാശ കമ്മീഷനെ അടക്കം സമീപിക്കുമെന്നും നസി­യ പ­റഞ്ഞു.

കേരളവര്‍മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധി­ച്ച് തി­ങ്ക­ളാഴ്­ച മന്ത്രി ആര്‍.ബിന്ദുവിന്‍റെ വസതിയിലേക്ക് കെഎസ്‌­യു പ്രവര്‍ത്തകര്‍ നട­ത്തി­യ മാര്‍­ച്ചി­നി­ടെ­യാ­ണ് സം­ഘര്‍­ഷ­മു­ണ്ടാ­യത്.

പ്രതിഷേധത്തിനിടെ പോലീസ് വനിതാ പ്രവര്‍ത്തകയുടെ മൂക്കിന് ലാത്തികൊണ്ട് അടിക്കുകയും മറ്റ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങി­യത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയാറായില്ലെന്നും പ്രകോപനമൊന്നും കൂടാതെ പോലീസ് വ്യാപകമായി പ്രതിഷേധക്കാരെ മര്‍ദ്ദിച്ചുവെന്നും കെഎസ്‌­യു നേതാക്കള്‍ ആരോ­പി­ച്ചി­രുന്നു.