ന്യൂ­ഡല്‍ഹി: നി­യമ­സ­ഭ പാ­സാക്കി­യ ബില്ലു­ക­ളില്‍ ഒ­പ്പി­ടാ­ത്ത­തി­ന് ഗ­വര്‍­ണര്‍­മാര്‍­ക്ക് സു­പ്രീം­കോ­ട­തി­യു­ടെ വി­മര്‍­ശനം. ബില്ലു­ക­ളില്‍ തീ­രു­മാ­ന­മെ­ടു­ക്കാന്‍ സംസ്ഥാ­ന സര്‍­ക്കാ­രു­കള്‍ കോ­ട­തി­യെ സ­മീ­പി­ക്കു­ന്ന­തുവ­രെ എ­ന്തി­ന് കാ­ത്തി­രി­ക്ക­ണ­മെ­ന്ന് കോ­ട­തി ചോ­ദി­ച്ചു.

ഇ­ക്കാ­ര്യ­ത്തില്‍ ഗ­വര്‍­ണറും മു­ഖ്യ­മ­ന്ത്രിയും ചര്‍­ച്ച ചെ­യ്­ത് തീ­രു­മാ­ന­മെ­ടു­ക്ക­ണ­മെ­ന്ന് കോട­തി വ്യക്തമാക്കി. ഗ­വര്‍­ണര്‍­മാര്‍ ബില്ലു­ക­ളില്‍ ഒ­പ്പി­ടാ­ത്ത­തി­നെ­തി­രേ പ­ഞ്ചാ­ബ് സര്‍­ക്കാര്‍ നല്‍കി­യ ഹര്‍­ജി പ­രി­ഗ­ണി­ക്കു­ക­യാ­യി­രു­ന്നു കോ­ട­തി.

ബില്ലു­ക­ളു­ടെ­മേല്‍ ഗ­വര്‍ണര്‍ ചി­ല തീ­രു­മാ­ന­ങ്ങള്‍ എടു­ത്തി­ട്ടു­ണ്ടെ­ന്ന് കേ­ന്ദ്ര സര്‍­ക്കാര്‍ കോ­ട­തി­യെ അ­റി­യിച്ചു. എ­ന്നാല്‍ എ­ന്താ­ണ് തീ­രു­മാ­ന­മെ­ന്ന് ഇ­പ്പോള്‍ വി­ശ­ദീ­ക­രി­ക്കാന്‍ ക­ഴി­യില്ല. ഗ­വര്‍­ണ­റു­മാ­യി സം­സാ­രി­ച്ച­ശേ­ഷം കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ കോ­ട­തി­യെ അ­റി­യി­ക്കാ­മെ­ന്നും സോ­ളി­സി­റ്റര്‍ ജ­ന­റല്‍ തു­ഷാര്‍­ മേത്ത കോ­ട­തി­യില്‍ പ­റഞ്ഞു.

ഇ­തോ­ടെ­യാണ് ചീ­ഫ് ജ­സ്റ്റീ­സ് ഡി.വൈ.ച­ന്ദ്ര­ചൂ­ഡ് അ­ധ്യ­ക്ഷനാ­യ ബെ­ഞ്ച് ഗ­വര്‍­ണര്‍­മാ­രു­ടെ ന­ട­പ­ടി­യെ വി­മര്‍­ശി­ച്ച­ത്. ഹര്‍­ജി വ­രു­മ്പോള്‍ മാ­ത്ര­മാ­ണ് ഗ­വര്‍­ണര്‍­മാര്‍ ബില്ലു­ക­ളില്‍ തീ­രു­മാ­നം എ­ടു­ക്കു­ന്ന­തെ­ന്ന് കോട­തി നി­രീ­ക്ഷിച്ചു. ഇ­തി­ന് മു­മ്പ് എന്തു­കൊ­ണ്ടാ­ണ് തീ­രു­മാ­നം എ­ടു­ക്കാ­ത്ത­തെ­ന്ന് കോട­തി ചോ­ദിച്ചു.

ഗ­വര്‍­ണര്‍­മാര്‍ക്കും സംസ്ഥാ­ന സര്‍­ക്കാ­രി­നു­മിട­യില്‍ ചര്‍­ച്ച­കള്‍ ന­ട­ക്ക­ണ­മെ­ന്ന് കോട­തി പ­റഞ്ഞു. ഭ­ര­ണഘ­ട­നാ­പ­ര­മാ­യാ­ണ് കാ­ര്യ­ങ്ങള്‍ ന­ട­ക്കേ­ണ്ടത്. ഇ­രു­കൂ­ട്ടരും ത­മ്മി­ലു­ള്ള തര്‍­ക്ക­ങ്ങള്‍ അ­ഭി­കാ­മ്യ­മ­ല്ല.

ഗ­വര്‍­ണര്‍­മാര്‍ക്കും ഭ­ര­ണ­ഘട­നാ ബാ­ധ്യ­ത­യുണ്ട്. ഗ­വര്‍­ണര്‍­മാ­രെ നേ­രി­ട്ട് തെ­ര­ഞ്ഞെ­ടു­­ക്കു­ന്ന­ത­ല്ലെ­ന്ന് ഓര്‍­മി­ക്ക­ണ­മെന്നും കോട­തി പ­റഞ്ഞു.

അ­തേ­സ­മ­യം ഗ­വര്‍­ണര്‍­മാ­രു­ടെ ന­ട­പ­ടി­ക്കെ­തി­രേ കേര­ളം അ­ട­ക്ക­മു­ള്ള സം­സ്ഥാ­ന­ങ്ങള്‍ നല്‍കി­യ ഹര്‍­ജി കോട­തി വെ­ള്ളി­യാഴ്­ച പ­രി­ഗ­ണി­ക്കും. കേ­ര­ള­ത്തി­ന് പുറമേ പ­ഞ്ചാബ്, ത­മി­ഴ്‌­നാട്, തെ­ലു­ങ്കാ­ന സം­സ്ഥാ­ന­ങ്ങ­ളാ­ണ് ഗ­വര്‍­ണര്‍­മാര്‍­ക്കെ­തി­രേ സു­പ്രീം­കോ­ട­തി­യെ സ­മീ­പി­ച്ചത്.