തിരുവനന്ത­പു­രം: കോളജ് വിദ്യാര്‍­ഥി­യെ വി­വ­സ്­ത്ര­നാ­ക്കി മര്‍­ദി­ച്ച സം­ഭ­വ­ത്തില്‍ നാ­ല് പേര്‍­ക്കെ­തി­രേ പോ­ലീ­സ് കേ­സെ­ടു­ത്തു. ധ­നു­വ­ച്ച­പു­രം എന്‍­എ­സ്എ­സ് കോ­ള­ജി­ലെ വി­ദ്യാര്‍­ഥി­കളായ ഗോ­പീ­കൃ­ഷ്ണന്‍, പ്ര­ണവ്, ആ­രോമല്‍, വി­വേ­ക് കൃ­ഷ്­ണന്‍ എ­ന്നി­വര്‍­ക്കെ­തി­രെ­യാ­ണ് കേ­സെ­ടു­ത്തത്.

വിദ്യാര്‍ഥിയുടെ കുടുംബം പാറശാല പോലീ­സില്‍ നല്‍കിയ പ­രാ­തി­യി­ലാ­ണ് ന­ട­പടി. പ്ര­തികള്‍ എബിവിപി പ്രവര്‍­ത്ത­ക­രാ­ണെ­ന്നാ­ണ് വി­വ­രം.

ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍­ഥിയായ ബി.ആര്‍. നീ­ര­ജി­നാ­ണ് മര്‍­ദ­ന­ത്തില്‍ ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ­ത്. കാലിനും കഴുത്തിനും ഉള്‍പ്പെടെ പരിക്കേറ്റ നീരജ് വീട്ടില്‍ കിടപ്പിലാ­ണ്.

വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. എബിവിപിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതാണ് പ്രകോപനത്തിന് കാരണം. മര്‍ദനത്തിനിടെ വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തില്‍ ചിവിട്ടിയെന്നും പരാതിയു­ണ്ട്.

സംഭവത്തെക്കുറിച്ച് പരാതി­പ്പെട്ടാല്‍ സ്ത്രീപീഡന കേസില്‍ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി­യെ­ന്നും ആരോ­പ­ണ­മു­ണ്ട്.