തിരുവനന്തപുരം: തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 31 വരെയാണ് തടഞ്ഞത്. കേസിൽ മൂന്നാം പ്രതിയാണ് ശിവകുമാർ.

കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ശിവകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അൺ എംപ്ലോയ്മെന്‍റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയാണ് വി.എസ്. ശിവകുമാർ. തിരുവനന്തപുരം സ്വദേശി മധുസൂദനൻ നായർ നൽകിയ പരാതിയിൽ കരമന പോലീസ് ആണ് കേസെടുത്തത്.

2012ൽ ശിവകുമാറിന്‍റെ ഉറപ്പിൽ ബാങ്കിൽ നിക്ഷേപിച്ച 10 ലക്ഷം രൂപ ശിവകുമാറും കൂട്ടുപ്രതികളും ചേർന്ന് തട്ടിയെടുത്തെന്നാണ് പരാതി. കൂടാതെ, സൊസൈറ്റിയിൽ 13 കോടി രൂപയുടെ ക്രമക്കേട് ഉണ്ടായെന്നും കണ്ടെത്തി. കേസിൽ ബാങ്ക് പ്രസിഡന്‍റ് രാജേന്ദ്രൻ ഒന്നാം പ്രതിയും സെക്രട്ടറി നീലകണ്‌ഠന്‍ രണ്ടാം പ്രതിയുമാണ്.