കൊച്ചി: എന്‍­ഡി­എ­യില്‍ ചേര്‍ന്ന ജെ­ഡി-എ­സ് ദേശീ­യ നേ­തൃ­ത്വ­ത്തി­ന്‍റെ നി­ല­പാ­ട് ത­ള്ളി പാര്‍­ട്ടി കേ­ര­ള ഘ­ടകം. ജെ­ഡി-എ­സ് ദേശീ­യ അ­ധ്യ­ക്ഷനാ­യ എച്ച്.ടി.ദേ­വ­ഗൗ­ഡ­യു­ടെ തീ­രു­മാ­നം ഏ­ക­പക്ഷീയമാണെന്ന് പാര്‍­ട്ടി സംസ്ഥാ­ന അ­ധ്യ­ക്ഷന്‍ മാ­ത്യു ടി.തോമ­സ് വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ പ­റഞ്ഞു.

പാര്‍­ട്ടി പ്ലീ­നം അം­ഗീ­ക­രി­ച്ച രാ­ഷ്ടീ­യ­പ്ര­മേ­യം ദേ­വ­ഗൗ­ഡ ലം­ഘിച്ചു. പ്ര­മേ­യ­ത്തില്‍­നി­ന്ന് വ്യ­തി­ച­ലിച്ച ദേവഗൗ­ഡ പ്ര­സിഡന്‍റ് സ്ഥാ­ന­ത്തു­നി­ന്ന് അ­യോ­ഗ്യ­നാ­യി.

ഗൗ­ഡ­യു­ടെ നി­ല­പാ­ട് എ­തിര്‍­ക്കു­ന്നവ­രെ യോ­ജി­പ്പി­ക്കു­ക­യാ­ണ് തങ്ങളുടെ ല­ക്ഷ്യം. ഇ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഇ­ത­ര സം­സ്ഥാ­ന­ങ്ങ­ളി­ലെ നേ­താ­ക്ക­ളു­മാ­യി ചര്‍­ച്ച ന­ടത്തി. പുതി­യ പാര്‍­ട്ടി രൂ­പീ­ക­രി­ക്കു­ന്നില്ല. യ­ഥാര്‍­ഥ ജെഡി-എ­സ് ത­ങ്ങ­ളാ­ണെന്നും അദ്ദേഹം പറഞ്ഞു.

ജെഡി-എസ് കേരള ഘടകത്തിന്‍റെ രാഷ്ട്രീയ നിലപാടില്‍ അവ്യക്തതയില്ലെന്നും കോണ്‍ഗ്രസ് ഇതര ബിജെപി വിരുദ്ധ രാഷ്ട്രീയ കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ബിജെപിയും സഖ്യകക്ഷികളും തങ്ങളുടെ ശത്രുപക്ഷത്താണെന്നും അതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.