മലപ്പുറം: നിരവധി മോഷണക്കേസുകളിലെ പ്രതികളായ അന്തഃസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. മലപ്പുറം മക്കരപ്പറമ്പ് വറ്റല്ലൂര്‍ സ്വദേശികളായ പുളിയമാടത്തില്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (32), കളത്തോടന്‍ വീട്ടില്‍ അബ്ദുല്‍ കരീം (41) എന്നിവരാണ് കോട്ടക്കല്‍ പോലീസിന്‍റെ പിടിയിലായത്.

പൂജ അവധികളില്‍ മലപ്പുറം, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍ കവര്‍ച്ചകള്‍ ആസൂത്രണം ചെയ്യുന്നതിനിടെ മഞ്ചേരി മര്യാടുള്ള വാടക ക്വാർട്ടേഴ്സിൽ വച്ചാണ് ഇവര്‍ പിടിയിലായത്.

ഈ മാസം 17ന് കോട്ടക്കല്‍ മൂലപ്പറമ്പില്‍ നടത്തിയ മോഷണത്തിന്‍റെ പേരിലാണ് ഇപ്പോൾ ഇവരെ പിടികൂടിയത്.

വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീടിന്‍റെ വാതില്‍ തകര്‍ത്ത് 11 പവനും 76,000 രൂപയും സ്‌കൂട്ടറും മോഷ്ടിച്ചുവെന്നാണ് കേസ്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന്‍റെ നിര്‍ദേശാനുസരണം ഡിവൈഎസ്പി അബ്ദുല്‍ ബഷീര്‍, കോട്ടക്കല്‍ സിഐ. അശ്വത് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്‌.

17ന് പുലര്‍ച്ചെയാണ് കോട്ടക്കല്‍ മൂലപ്പറമ്പുള്ള പരാതിക്കാരന്‍റെ വീടിന്‍റെ മുന്‍വാതില്‍ തകര്‍ത്ത് മോഷണം നടത്തിയത്. തുടര്‍ന്ന് കോട്ടക്കല്‍ പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.

കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്‍റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി, സിഐ, ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു.