രാജസ്ഥാനിൽ കോൺഗ്രസിന്‍റെ തലവേദന തുടരുന്നു; ഗെലോട്ടിന്‍റെ പ്രസ്താവനയിൽ പ്രതിഷേധവുമായി സച്ചിൻ വിഭാഗം
രാജസ്ഥാനിൽ കോൺഗ്രസിന്‍റെ തലവേദന തുടരുന്നു; ഗെലോട്ടിന്‍റെ പ്രസ്താവനയിൽ പ്രതിഷേധവുമായി സച്ചിൻ വിഭാഗം
Friday, October 20, 2023 3:17 PM IST
ജയ്‌പുർ: രാജസ്ഥാൻ കോൺഗ്രസിൽ അശോക് ഗെലോട്ട് - സച്ചിൻ പൈലറ്റ് പോര് രൂക്ഷമാകുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ തന്നെയാവും കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി, എന്ന ധ്വനിയുമായി ഗെലോട്ട് നടത്തിയ പ്രസ്താവനയാണ് സച്ചിൻ വിഭാഗത്തെ ചൊടിപ്പിച്ചത്.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തുന്ന പ്രിയങ്ക ഗാന്ധിയെ സച്ചിൻ അതൃപ്തി അറിയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകളെയും ഗെലോട്ടിന്‍റെ മുഖ്യമന്ത്രി പ്രസ്താവന ബാധിക്കുമെന്നാണ് സൂചന.

കഴിഞ്ഞദിവസം എഐസിസി ആസ്ഥാനത്ത് പവന്‍ ഖേരയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച പ്രസ്താവന നടത്തിയത്.

"പദവി ഒഴിയാന്‍ ആഗ്രഹിക്കുന്നു, പക്ഷെ ഈ പോസ്റ്റ് എന്നെ വിട്ടുപോകുന്നില്ല, അതൊരിക്കലും എന്നെ കൈവിടില്ലെന്ന് കരുതുന്നു' എന്നായിരുന്നു ഗെലോട്ട് പറഞ്ഞത്.


ഗെലോട്ടിന്‍റെ വാക്കുകൾക്കെതിരേ സച്ചിൻ പൈലറ്റ് ക്യാമ്പ് ശക്തമായ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിന് ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ആ കീഴ്വഴക്കമാണ് ഗെലോട്ട് ലംഘിക്കുന്നത്. യുവാക്കൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകണമെന്നും പൈലറ്റ് ക്യാമ്പ് അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെള്ളിയാഴ്ച രാജസ്ഥാനിൽ എത്തുന്ന പ്രിയങ്ക ഗാന്ധി ദൗസയിൽ കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്യും. സംസ്ഥാനത്തെ സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സച്ചിൻ പൈലറ്റുമായി പ്രിയങ്ക ആശയ വിനിമയം നടത്തും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<