കൊച്ചി: കഞ്ചാവ് കേസിലെ പ്രതിയെന്നു തെറ്റിദ്ധരിച്ച് സിപിഎം നേതാവിന്‍റെ മകനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

കൊച്ചി ഏലൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ആയൂബ്, ജിജോ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ധര്‍മടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മകനെയാണ് പോലീസ് ആളുമാറി കസ്റ്റഡിയിലെടുത്തത്.

കഞ്ചാവ് കേസിലെ കൂട്ടുപ്രതികളില്‍ ഒരാളായ യുവാവ് കൊച്ചിയില്‍ വരുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഏലൂര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ഇവരെ പിടിക്കാന്‍ പോയത്.

പിന്നാലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു പറഞ്ഞ യുവാവ് പോലീസുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു.

തുടര്‍ന്ന് പോലീസ് യുവാവിനെ മര്‍ദിക്കുകയും ചെയ്തു. പിന്നീടാണ് ഇയാൾ ധര്‍മടം സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മകനാണെന്ന വിവരം അറിയുന്നത്.

യുവാവ് പരാതി കൊടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നൽകുന്ന വിവരം.