കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത്-വലത് മുന്നണികൾക്ക് സീറ്റ് വിഭജന ചര്‍ച്ചകള്‍ കീറാമുട്ടിയാകും. ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ്-എമ്മും യുഡിഎഫിൽ മുഖ്യഘടകക്ഷിയായ മുസ്‌ലിം ലീഗും ഒരോ സീറ്റ് അധികം വേണമെന്ന നിലപാടിലാണ്.

നിലവിലെ രാഷ്ട്രീയ സാഹചര്യവും ദേശീയതലത്തിലെ ഇന്ത്യ മുന്നണി രൂപീകരവും ചെറുകക്ഷികളുടെ പോലും രാഷ്ട്രീയ പ്രാധാന്യം ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ നേടുന്ന ഓരോ സീറ്റും രാഷ്ട്രീയ കക്ഷികളുടെ നിലനില്‍പിന്‍റെ കൂടി പ്രശ്‌നമായി മാറിയിട്ടുണ്ട്.

അധിക സീറ്റ് ലഭിക്കാൻ അർഹതയുണ്ടെന്ന് ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ചോദിക്കാൻ ലീഗിന് അർഹതയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരനും പറഞ്ഞുകഴിഞ്ഞു. ഈ ചർച്ച ഇതുപോലെ യുഡിഎഫ് യോഗത്തിലും തുടരും.

അധിക സീറ്റ് ലഭിച്ചാൽ പാർട്ടിക്ക് മത്സരസാധ്യതയുള്ളത് കോഴിക്കോട്, വടകര, വയനാട് സീറ്റുകളാണ്. നിലവിൽ ലീഗിന്‍റെ മണ്ഡലങ്ങളായ മലപ്പുറത്തും പൊന്നാനിയിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. കൺവെൻഷനുകൾ ചേർന്നു. "ഇന്ത്യ ജയിക്കാൻ ഒന്നിച്ചിരിക്കാം' എന്ന തലക്കെട്ടിൽ 100 കേന്ദ്രങ്ങളിൽ നടത്തുന്ന കാമ്പയിനാണ് മറ്റൊരു പ്രവർത്തനം.

പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറും മലപ്പുറത്ത് അബ്ദു സമദ് സമദാനിയും ഒരുവട്ടംകൂടി മത്സരിക്കുമോ എന്ന കാര്യത്തിൽ പാർട്ടി അധ്യക്ഷൻ സാദിഖലി തങ്ങളുടെ തീരുമാനമാണ് നിർണായകം. സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമ്പോൾ യുവനേതൃത്വത്തോട് പുറംതിരിഞ്ഞുനിൽക്കുന്നത് പാർട്ടിയുടെ ശക്തി ക്ഷയിപ്പിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ സാദിഖലി തങ്ങൾ എന്തു തീരുമാനമെടുക്കുമെന്നതാണ് പ്രധാനം.

എൽഡിഎഫിൽ ഒരു സീറ്റ് കൂടി അധികമായി ആവശ്യപ്പെടാൻ കേരള കോൺഗ്രസ്-എം തീരുമാനിച്ചിട്ടുണ്ട്. കോട്ടയത്തിന് പുറമെ പത്തനംതിട്ട, ഇടുക്കി സീറ്റുകളിൽ ഒന്നിന് കൂടിയായിരിക്കും അവകാശവാദം ഉന്നയിക്കുക.

സിപിഎം പതിവായി തോൽക്കുന്ന പത്തനംതിട്ടയ്ക്കായി പാർട്ടി സമ്മർദ്ദം ശക്തമാക്കും. ഇടതു ചേരിയില്‍ എത്തിയ ശേഷമുള്ള ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പിനാണ് കേരള കോണ്‍ഗ്രസ് തയാറെടുക്കുന്നത്.

എന്നാല്‍ അധിക സീറ്റ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള സാധ്യത വിരളമാണ്. ദേശീയതലത്തില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ കേരളത്തില്‍ നിന്നും പരമാവധി സീറ്റ് നേടുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. എന്തായാലും സീറ്റ് വിഭജനം ഇരുമുന്നണികൾക്കും ബാലികേറാമലയാകും എന്ന് ഉറപ്പാണ്.