ലക്നോ: ഉത്തർപ്രദേശിലുണ്ടായ വാഹനാപകടത്തിൽ ബിഹാർ സ്വദേശികളായ രണ്ടുപേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. അയോധ്യ എൻഎച്ച്-27 ഹൈവേയിലാണ് അപകടമുണ്ടായത്.

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് നിറയെ യാത്രക്കാരുമായി ബീഹാറിലെ മധുബനിയിലേക്ക് പോവുകയായിരുന്ന ബസിൽ പുറകിൽ നിന്നും വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അയോധ്യയിലെ കോട്വാലി നഗറിലെ ഓവർ ബ്രിഡ്ജിൽ കയറിയ ബസ് പെട്ടന്ന് നിർത്തിയതാണ് അപകടകാരണം.

അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ടുപേരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. ബിഹാറിലെ മധുബനി, സുപോള് സ്വദേശികളാണ് മരിച്ചത്.

പരിക്കേറ്റ എട്ടുപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആറ് യാത്രക്കാർ ദർശൻ നഗർ മെഡിക്കൽ കോളജിലും രണ്ട് യാത്രക്കാർ അയോധ്യ ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയ‌ിൽ കഴിയുന്നത്.