തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ക്രിമിനൽ ഗുഢാലോചന നടന്നെന്ന് സിബിഐ വ്യക്തമാക്കിയ സാഹചര്യത്തിൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ്.

പുതുപ്പള്ളി ജനവിധിയുടെ ഊർജം ഉൾക്കൊണ്ട് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു.

വിലക്കയറ്റം, അഴിമതി ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ പരിഹാരം തേടിക്കൊണ്ടും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ഒക്ടോബർ പത്ത് മുതൽ 15 വരെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധം സംഘടിപ്പിക്കും. ഓരോ പഞ്ചായത്തിലും തെരഞ്ഞെടുക്കപ്പെട്ട 12 യുഡിഎഫ് വോളണ്ടിയർമാർ ഈ ദിവസങ്ങളിൽ പദയാത്ര നടത്തും.

ഒക്ടോബർ 18-ന് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 50,000 പേരെ ഉൾപ്പെടുത്തി സെക്രട്ടേറിയറ്റ് മാർച്ചും ഉപരോധവും സംഘടിപ്പിക്കുമെന്നും ഹസൻ അറിയിച്ചു.

മുഖ്യമന്ത്രിയും കെ.ബി. ഗണേഷ് കുമാറും ഉൾപ്പെടെയുള്ളവർ സോളാർ ഗുഢാലോചനയിൽ പങ്കാളികളാണെന്ന് വ്യക്തമായിരിക്കുന്നു. സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തി എൽഡിഎഫിൽ ചേക്കേറിയ വഞ്ചകനാണ് ഗണേഷ് കുമാർ. ഗണേഷ് കുമാറിനെ യുഡിഎഫിൽ എടുക്കില്ലെന്നും ഹസൻ വ്യക്തമാക്കി.