പരീക്ഷ തട്ടിപ്പ്: മുഖ്യപ്രതി ഗ്രാമത്തലവന്റെ സഹോദരൻ, കോപ്പിയടി "ഫീസ്' ഏഴ് ലക്ഷം
Tuesday, August 29, 2023 9:13 AM IST
തിരുവനന്തപുരം: വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ (വിഎസ്എസ്സി) ടെക്നിക്കല്‍ - ബി തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്നു പേരെ കേരള പോലീസ് ഹരിയാനയിൽനിന്നും കേരളത്തിലെത്തിച്ചു. പരീക്ഷ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ഹരിയാന സ്വദേശി ദീപക് ഷിയോകന്ദ്, സഹായി ലഖ്വിന്ദർ, ഉദ്യോഗാര്‍ത്ഥി ഋഷിപാൽ എന്നിവരെയാണ് ഹരിയാനയിൽനിന്ന് കേരള പോലീസ് പിടികൂടിയത്. ഋഷിപാലിനു വേണ്ടി തിരുവനന്തപുരത്ത് എത്തി പരീക്ഷ എഴുതിയത് അമിത്ത് എന്നയാളായിരുന്നു. ഇയാളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഹരിയാനയിലെ ജിണ്ട് ജില്ലയിലെ ഗ്രാമത്തലവന്റെ സഹോദരനാണ് ദീപക്. ആൾമാറാട്ടം നടത്തി കോപ്പിയടിക്കുന്നതിന് ഇയാൾ ഒരു ഉദ്യോഗാർഥിയിൽനിന്നും ആറു മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് വാങ്ങുന്നത്. കേരള പോലീസ് സംഘം ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. മൂന്ന് പരീക്ഷ തട്ടിപ്പുകൾ കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പരീക്ഷകൾ റദ്ദാക്കാൻ റിപ്പോർട്ട് നൽകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
സുനിൽ എന്ന പേരിൽ പരീക്ഷ എഴുതിയ ഗൗതം ചൗഹാനും സുമിത്ത് എന്ന പേരിൽ പരീക്ഷക്കെത്തിയ മനോജ് കുമാറുമാണ് ആദ്യം പിടിയിലായത്. ചോദ്യ പേ പ്പറിന്റെ ചിത്രം പകർത്തി, ഫോൺ വഴി ആള്‍മാറാട്ടക്കാർ ഹരിയാനയിലെ ഹൈടെക് സംഘത്തിന് അയച്ചു കൊടുത്താണ് പരീക്ഷയില്‍ തട്ടിപ്പ് നടത്തിയത്. പു റത്തുള്ള സംഘം ഉത്തരങ്ങള്‍ പരീക്ഷാ ഹാളിലുള്ളവരുടെ ചെവിക്കുള്ളിലെ ചെറിയ ബ്ലൂ ടൂത്ത് ഇയര്‍ഫോണ്‍ വഴി പറഞ്ഞു നൽകി.
തട്ടിപ്പിന് സംഘം ഉപയോഗിച്ച സിം കാർഡ് യഥാർഥ ഉദ്യോഗാർത്ഥിയുടേതാണ്. വിമാനത്തിൽ വന്ന് വിമാനത്തിൽ തിരിച്ചുപോകാനായിരുന്നു പ്രതികളുടെ പ ദ്ധതി. തിരുവനന്തപുരം മ്യൂസിയം എസ്ഐ ജിജുവിന് ലഭിച്ച രഹസ്യ വിവരമാണ് വൻ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്.