ലെബ്രോൺ ജെയിംസിന്‍റെ 18-കാരൻ മകന് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ലെബ്രോൺ ജെയിംസിന്‍റെ 18-കാരൻ മകന് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Wednesday, July 26, 2023 8:58 PM IST
കാലിഫോർണിയ: ബാസ്കറ്റ്ബോൾ ഇതിഹാസം ലെബ്രോൺ ജെയിംസിന്‍റെ 18 വയസുകാരനായ മകൻ ബ്രോണി ജെയിംസിനെ(ലെബ്രോൺ ജെയിംസ് ജൂണിയർ) ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കാലിഫോർണിയയുടെ(യുഎസ്‌സി) ഗാലെൻ സെന്‍ററിൽ പ്രാക്ടീസ് നടത്തുന്നതിനിടെയാണ് ജെയിംസ് ജൂണിയറിന് ശാരീരിക അസ്വസ്ഥതയുണ്ടായത്. ഗാലെൻ സെന്‍ററിലേക്ക് കുതിച്ചെത്തിയ പാരാമെഡിക്കൽ സംഘം പ്രാഥമികചികിത്സയ്ക്ക് ശേഷം ബ്രോണിയെ ആശുപത്രിയിലേക്ക് മാറ്റി.

കുടുംബത്തിന്‍റെ സുരക്ഷയും സ്വകാര്യതയും പരിഗണിച്ച് ബ്രോണിയുടെ ആരോഗ്യനിലയെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിടില്ലെന്ന് അധികൃതർ അറിയിച്ചു.

ലോസ് ആഞ്ചലസ് ലേക്കേഴ്സിന്‍റെ മിന്നുംതാരമായ ലെബ്രോൺ ജെയിംസിനൊപ്പം മകൻ ബ്രോണിയും ടീമിലെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് ഈ സംഭവം. യുഎസ്‌സിയുടെ ടീമായ ട്രോജൻസിനായി ബ്രോണി കോളജ് ലീഗ് കരാറിൽ ഏർപ്പെട്ടത് ഭാവിയിൽ ലേക്കേഴ്സിലേക്ക് കൂടുമാറി എൻബിഎ അരങ്ങേറ്റം നടത്താനായിരുന്നു. ലേക്കേഴ്സ് സ്റ്റേഡിയത്തിന് തൊട്ടടുത്താണ് യുഎസ്‌സി സെന്‍റർ.


കോളജ് ലീഗിൽ എത്തിയ കാലത്ത് തന്നെ മികവ് തെളിയിച്ച ബ്രോണി പിതാവിന്‍റെ പേര് കാത്തുസുക്ഷിക്കാൻ കെൽപ്പുള്ള താരമായി ആണ് വിലയിരുത്തപ്പെടുന്നത്. നെപ്പോട്ടിസം വിവാദത്തിന് ഇടനൽകാത്ത തരത്തിലുള്ള കളിമികവ് ജെയിംസ് ജൂണിയർ പ്രകടിപ്പിക്കുന്നതായി പല ടീമുകളുടെയും സ്കൗട്സ് പരസ്യമായിത്തന്നെ അഭിപ്രായപ്പെട്ടിരുന്നു.

ജെയിംസിന്‍റെ പിൻഗാമി എന്ന നിലയിലും കളിമികവ് കൊണ്ടും ഇപ്പോൾതന്നെ മൂന്ന് മില്യൺ ഡോളറിന്‍റെ സ്പോർട്സ് വാല്യുവേഷൻ ബ്രോണിക്ക് വിദഗ്ധർ നൽകിയിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<