കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ പൃഥ്വിരാജ് ആശുപത്രി വിട്ടു. ഗുരുതരമായി പരിക്കേറ്റ വലതുകാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയിരുന്നു. കാർട്ടിലേജ്, ക്രൂഷിയേറ്റ് ലിഗ്‌മെന്‍റ്, മെനിസ്കസ് റിപ്പയർ എന്നിവയും നടത്തിയ നടന് ഏതാനും ദിവസം ഫിസിയോതെറാപ്പിയും ആവശ്യമാണ്.

ഏതാനും മാസത്തെ വിശ്രമത്തിനു ശേഷം പൃഥ്വിരാജ് പൂർണ ആരോഗ്യവാനാകുമെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.

കഴിഞ്ഞ 25 ന് മറയൂരിൽ "വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിനു വീണു പരിക്കേറ്റത്. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് "വിലായത്ത് ബുദ്ധ'.