തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധത്തിന് ഡോക്ടർമാരുടെ സംഘടനകളുടെ യോഗം വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. യോഗത്തിൽ സംഘടനകൾ പൂർണ സഹകരണം ഉറപ്പ് നൽകി.

പകർച്ചപ്പനി പ്രതിരോധത്തിനു കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അതിനായി എല്ലാവരുടേയും പിന്തുണ മന്ത്രി അഭ്യർഥിച്ചു.

ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ തുടങ്ങീ സർക്കാർ, സ്വകാര്യ ഡോക്ടർമാർക്ക് ആരോഗ്യ വകുപ്പ് പരിശീലനം നൽകി വരുന്നു. ഏത് സ്ഥാപനങ്ങളിലേക്ക് റഫർ ചെയ്യണം എന്ന് നിർദേശവും നൽകുന്നുണ്ട്.

ആരോഗ്യ വകുപ്പിന്‍റെ പ്രതിരോധ കാമ്പയിനിൽ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണം. ആശുപത്രികൾ രോഗ കേന്ദ്രങ്ങളായി മാറാതിരിക്കാൻ എല്ലാവരും ഒരുപോലെ പ്രവർത്തിക്കണം. പകർച്ചപ്പനിബാധിതരെ ചികിത്സിക്കാൻ കുറച്ച് കിടക്കകളെങ്കിലും പ്രത്യേകമായി മാറ്റിവയ്ക്കണം.

പ്രായമായവർ, കുട്ടികൾ എന്നിവർ ഈ കാലത്ത് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന് യോഗം വിലയിരുത്തി. സ്വകാര്യ ആശുപത്രികൾ ഫലപ്രദമായി രോഗങ്ങളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം. എല്ലാവരുടേയും പിന്തുണയും സഹായവും അഭ്യർഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.