കൊല്ലം: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയെ നാട്ടിലെത്തിക്കാൻ തിരക്കിട്ട നീക്കങ്ങൾ വീണ്ടും സജീവമായി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് മഅദനിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച കരുനാഗപ്പള്ളിയിൽ എത്തിയ വേണുഗോപാലിനെ മഅദനിയുടെ ബന്ധുക്കൾ നേരിൽ സന്ദർശിച്ച് പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യർഥിച്ചിരുന്നു. പിന്നാലെ കെ.സി കർണാടക മുഖ്യമന്ത്രിയുമായും പിസിസി നേതൃത്വവുമായും ആശയ വിനിമയം നടത്തി.

കർണാടക സർക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന ഉറപ്പ് ലഭ്യമായതായാണ് വിവരം. യാത്രാ ചെലവിന്‍റെ കാര്യത്തിൽ ഇളവ് നൽകണം എന്ന ആവശ്യവുമായാണ് മഅദനിയുടെ ബന്ധുക്കൾ വേണുഗോപാലിനെ കണ്ടത്. യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഡിസിസി പ്രസിസന്‍റ് പി.രാജേന്ദ്രപ്രസാദും സി.ആർ. മഹേഷ് എംഎൽഎയും ഒപ്പമുണ്ടായിരുന്നു.

മഅദനിക്ക് രോഗബാധിതനായ പിതാവിനെ കാണുന്നതിന് അടക്കം ലഭിച്ച ജാമ്യവ്യവസ്ഥയിലെ ഇളവ് ഇനി രണ്ട് മാസത്തോളം മാത്രമാണ് അവശേഷിക്കുന്നത്. ഏപ്രിൽ 27-നാണ് സുപ്രീംകോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയത്. ജൂലൈ എട്ടുവരെ കേരളത്തിൽ തങ്ങാനാണ് മഅദനിക്ക് കോടതി അനുമതി നൽകിയത്.

കർണാടക പോലീസിന്‍റെ സുരക്ഷയിൽ കേരളത്തിൽ പോയി വരണമെന്നും ഇതിനുള്ള ചെലവുകൾ മഅദനി തന്നെ വഹിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. പ്രതിമാസം 20 ലക്ഷം രൂപ ചെലവാകുമെന്നും 82 ദിവസത്തേയ്ക്ക് 52 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കർണാടകയിലെ അന്നത്തെ ബിജെപി സർക്കാർ ഉപാധിവച്ചു. ഇതോടെയാണ് മഅദനിയുടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്.

യാത്രാ ചെലവിന്‍റെ കാര്യത്തിൽ ഇളവ് നൽകണം എന്നയാവശ്യം ഉന്നയിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിയെയും സന്ദർശിച്ചിരുന്നു. മഅദനിയുടെ യാത്രാ ചെലവ് കേരള സർക്കാർ വഹിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

ഇക്കാര്യത്തിൽ സുപ്രീംകോടതിയോ കർണാടക സർക്കാരോ അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമേ മഅദനിക്ക് കേരളത്തിൽ എത്താനാകൂ. അത്തരത്തിൽ ഒരു രാഷ്ട്രീയ നീക്കവും തകൃതിയായി നടക്കുന്നുണ്ട്.

വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ കേരള സർക്കാർ ആലോചന തുടങ്ങുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.