പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവം: രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവം: രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Wednesday, January 25, 2023 3:31 PM IST
നെടുങ്കണ്ടം: മജിസ്‌ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ പോക്സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രതികള്‍ക്ക് എസ്‌കോര്‍ട്ടു പോയ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാനു എം. വാഹിദ്, ഷമീര്‍ എന്നിവരെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്‌പെന്‍ഡ് ചെയ്തത്.

നെടുങ്കണ്ടം എസ്എച്ച്ഒയ്‌ക്കെതിരേ വകുപ്പുതല നടപടിയും ഉണ്ടായേക്കും. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി കട്ടപ്പന ഡിവൈഎസ്പിയോട് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുലഭിച്ചതിനു ശേഷം കൂടുതല്‍ വകുപ്പുതല നപടിയുണ്ടാകുമെന്നാണ് സൂചന.

മതിയായ സുരക്ഷയില്ലാതെ പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനായി കൊണ്ടുപോയത് പോലീസിന്‍റെ വലിയവീഴ്ചയായാണ് വിലയിരുത്തല്‍. രണ്ട് പ്രതികളെ കൊണ്ടുപോകുമ്പോള്‍ അഞ്ചു പോലീസുകാര്‍ എങ്കിലും സുരക്ഷക്കായി വേണമെന്നിരിക്കെയാണ് രണ്ട് പോലീസുകാരെ സുരക്ഷാ ചുമതലയ്ക്കായി അയച്ചത്.

ഇതിനിടെ പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപെട്ട പ്രതിയെ ഇനിയും കണ്ടെത്താനായില്ല. പ്രതിയ്ക്കായി രണ്ടു ദിവസമായി വന്‍ പോലീസ് സന്നാഹത്തോടെ വ്യാപക തെരച്ചിലാണ് നടക്കുന്നത്.

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച കേസില്‍ നെടുങ്കണ്ടം പോലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത പിതാവാണ് കസ്റ്റഡിയില്‍നിന്നു രക്ഷപെട്ടത്.

നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് കേസിലെ രണ്ട് പ്രതികളില്‍ ഒരാളായ പിതാവ് വീട്ടുവളപ്പില്‍നിന്ന് ഓടി രക്ഷപെട്ടത്. സമീപത്തെ മിനി സിവില്‍ സ്റ്റേഷനു പിന്നിലെ കാട്ടിലേക്കു ഓടിക്കയറിയ പ്രതി അവിടെനിന്നു രക്ഷപെടുകയായിരുന്നു.

പോലീസ് നായയെ എത്തിച്ചും ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് പ്രതിയെ വലയിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2022-ല്‍ മേയിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തുപറഞ്ഞത്. പിതാവും സുഹൃത്തും മറ്റൊരു യുവാവും പീഡിപ്പിച്ചെന്നാണ് കുട്ടി വെളിപ്പെടുത്തിയത്.

സംഭവം ചൈല്‍ഡ് ലൈന്‍ പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് പിതാവിനെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതിയായ പിതാവിന്‍റെ സുഹൃത്ത് വിദേശത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<