ലണ്ടൻ: ‌കോടികളുടെ വായ്പാത്തട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന വ്യവസായി നീരവ് മോദിക്ക് തിരിച്ചടി. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നൽകിയ ഹർജി യുകെ അപ്പീൽ കോടതി തള്ളി.

നേരത്തെ നീരവിന്‍റെ ഹർജി ലണ്ടൻ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് അപ്പീൽ കോടതിയെ സമീപിച്ചത്. ഇതും തള്ളിയതോടെ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവിന്‍റെ നീക്കത്തിന‌ും തിരിച്ചടിയായി. യൂറോപ്പിലെ മനുഷ്യാവകാശ കോടതിയെ സമീപിക്കുക എന്നത് മാത്രമാണ് നീരവിനു മുന്നിൽ ഇനിയുള്ള മാർഗം.

പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് വ്യാജരേഖകൾ ചമച്ച് 11,000 കോടിയിലധികം രൂപയാണ് ‌‌‌വജ്രവ്യാപാരിയായ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് തട്ടിയെടുത്തത്. നീരവ് മോദി 2018 ൽ ഇന്ത്യ വിട്ടു. 2019 മാര്‍ച്ചിൽ ലണ്ടനില്‍ അറസ്റ്റിലായി. നീരവ് മോദിയെ രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായി 2019 ഡിസംബറിൽ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.