ബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംഘടനയ്ക്ക് നൽകിയ ഊർജം നിയമസഭാ തെരഞ്ഞെടുപ്പ് വരെ കാത്തുസൂക്ഷിക്കാൻ ബസ് പര്യടനം സംഘടിപ്പിക്കാനൊരുങ്ങി കർണാടക കോൺഗ്രസ്.

ബസ് യാത്ര നടത്തുമെന്ന് പരസ്യമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇതിനായുള്ള ഒരുക്കങ്ങൾ കർണാടക പിസിസി ആരംഭിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ ഡി.കെ. ശിവകുമാർ ഇത് സംബന്ധിച്ച സൂചനകൾ നൽകുകയും ചെയ്തു.

ഭാരത് ജോഡോ‌ യാത്ര ജമ്മു കാഷ്മീരിൽ എത്തുന്നത് വരെ യാത്ര നൽകിയ ഊർജം കർണാടകയിലെ രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെടുത്തി നിലനിർത്തുമെന്ന് ശിവകുമാർ പറഞ്ഞു. യാത്രയിൽ സജീവമായി പങ്കെടുക്കാത്ത നേതാക്കളെപ്പറ്റി റിപ്പോർട്ട് തയ്യാറാക്കുമെന്നും അദേഹം അറിയിച്ചു.

1999-ൽ അന്നത്തെ പിസിസി പ്രസിഡന്‍റ് എസ്.എം. കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ പാഞ്ചജന്യ യാത്ര മാതൃകയാക്കി സംസ്ഥാനത്തുടനീളം ബസിൽ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കാനാണ് പാർട്ടിയുടെ നീക്കം.