റായ്പൂർ: ഗോത്രവർഗ പാരന്പര്യ പ്രകാരം തിന്മകൾ ഒഴിഞ്ഞ് നിൽക്കാൻ ആചാരപരമായ "അടി' ഏറ്റുവാങ്ങി ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ.

ദുർഗ് ജില്ലയിലെ ജജൻഗിരി, കുംഹാരി ഗ്രാമങ്ങളിൽ നടന്ന "സോന്‍റ പ്രഹാർ' ച‌ടങ്ങുകളിലാണ് ഭാഗൽ പ്രഹരം ഏറ്റുവാങ്ങിയത്. ആചാരത്തിന്‍റെ ഭാഗമായി കൈ നീട്ടിപിടിച്ച് നിന്ന് ഭാഗലിനെ കർമി ചാട്ട കൊണ്ട് അടിക്കുകയായിരുന്നു.

ഗൗരാ ഗൗരി ആരാധനയുടെ ഭാഗമായുള്ള ചടങ്ങിൽ പങ്കെടുത്താൽ തിന്മകൾ ഒഴിഞ്ഞ് മാറുമെന്നും സൗഭാഗ്യം തേടി വരുമെന്നുമാണ് വിശ്വാസം.



സംസ്ഥാനത്തിന്‍റെ ഐശ്വര്യത്തിനാ‌യി എല്ലാ വർഷവും ഭാഗൽ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്.