മലപ്പുറം: മനുഷ്യസ്നേഹവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കുന്ന എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണമെന്ന് നിലമ്പുർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. വർഗീയവാദിയെ നല്ല മനുഷ്യനായി കാണുന്നില്ല. വർഗീയവാദികൾ വർഗീയതയുടെ വിഷാംശത്തിൽ നിന്ന് മുക്തരായി മതനിരപേക്ഷ ചേരിയിലേക്ക് കടന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

സ്വരാജിന് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും അടക്കം എല്ലാവരുടെയും പിന്തുണ വേണമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദിഖ് നിലമ്പുരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ഈ വിഷയത്തിലുള്ള ചോദ്യത്തോടായിരുന്നു സ്വരാജിന്‍റെ പ്രതികരണം. സിദ്ദിഖിന്‍റെ പരാമർശത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞത് എന്താണെന്ന് കേട്ടിട്ടില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

ഇന്ത്യാ വിരുദ്ധനാണെന്നുള്ള യൂത്ത്കോൺഗ്രസിന്‍റെ വിമർശനങ്ങൾക്കും സ്വരാജ് മറുപടി നല്കി. ഇന്ത്യാവിരുദ്ധ മുദ്ര പതിപ്പിച്ചുകൊടുക്കുന്നത് യൂത്ത്കോൺഗ്രസിന്‍റെ ഓഫീസിലാണെങ്കിൽ തനിക്കൊരിക്കലും രാജ്യസ്നേഹി പട്ടം കിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇന്ത്യ യുദ്ധത്തിന് എതിരാണ്. പ്രധാനമന്ത്രി യുദ്ധം ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. യുദ്ധാനുഭവമുള്ളവരും ചിന്തിക്കുന്നവരും യുദ്ധത്തിനെതിരാണ്. തിരിച്ചറിവുള്ളവർ യുദ്ധം വേണ്ട എന്നാണ് പറയുന്നതെന്നും സ്വരാജ് കൂട്ടിച്ചേർത്തു.