ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ ചേർന്ന സർവകക്ഷി യോഗം സമാപിച്ചു. ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ യോഗം പ്രമേയം പാസാക്കി.

കേന്ദ്ര സർക്കാരിന്‍റെ ഭീകരവാദ വിരുദ്ധ നടപടികൾക്ക് പൂർണ പിന്തുണയും യോഗം പ്രഖ്യാപിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു.

സംസ്ഥാനത്തിന് പുറത്തുള്ള ജമ്മു കാഷ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സർക്കാരുകളും നടപടി എടുക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തിൽ ഉയര്‍ന്നു. കാഷ്മീരിലെ സമാധാനവും ഐക്യവും തകര്‍ക്കാനുള്ള ഹീനമായ പ്രവര്‍ത്തിയാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയാണെന്നും സര്‍വകക്ഷി യോഗത്തിനുശേഷമിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് സർവകക്ഷി യോഗം വിളിച്ചുചേർത്തത്. യോഗത്തിൽ പ്രധാനപ്പെട്ട എല്ലാ പാർട്ടി നേതാക്കളും പങ്കെടുത്തു. ഐക്യത്തോടെ മുന്നോട്ട് പോകാൻ രാഷ്ട്രീയ പാർട്ടികൾക്ക് കൂട്ടായ ഉത്തരവാദിത്വം ഉണ്ടെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള യോഗത്തിൽ പറഞ്ഞു.

രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.