തിരുവനന്തപുരം: ശനിയാഴ്ചവരെ സംസ്ഥാനത്തിന്‍റെ വടക്കൻ ജില്ലകളിലെ ചിലഭാഗങ്ങളിൽ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്ഇബി. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി ഇന്ന് രാവിലെ മുതൽ വൈദ്യുതോത്പാദനം നിർത്തിയ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം.

ഉൽപ്പാദനത്തിൽ 150 മെഗാവാട്ടിന്‍റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ തകരാർ പരിഹരിച്ച് വൈദ്യുതോത്പാദനം പുനസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.

കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമിക്കുകയാണ്. വൈദ്യുതി ആവശ്യകത കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണം ഒഴിവാക്കാനാകും. അതിനാൽ വൈകിട്ട് ആറിന് ശേഷമുള്ള പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.