തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി സർക്കാർ മരവിപ്പിച്ചു. 2022 മാർച്ച് രണ്ടിലെ ഉത്തരവ് മരവിപ്പിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം 69 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സർക്കാർ തീരുമാനം. 62 വയസിൽ പിരിഞ്ഞു പോകണമെന്ന മാർഗരേഖയ്ക്ക് എതിരെ ആശ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

മന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ മാർഗരേഖ പിൻവലിക്കുമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം അഞ്ചു ലക്ഷം രൂപ നൽകണമെന്നതും ഓണറേറിയം വർധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല. എന്നാൽ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.