തിരുവനന്തപുരം : സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത് ഇന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരനു മുന്നിൽ ഹാജരായി വിശദീകരണം നൽകും. രാവിലെ പതിനൊന്നിനാണ് ചീഫ് സെക്രട്ടറി സമയം നൽകിയിരിക്കുന്നത്.

അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ സമൂഹമാധ്യമം വഴി നിരന്തരം വിമർശനം നടത്തിയതിനാണ് കൃഷിവകുപ്പു സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശത്തെ തുടർന്നാണു പ്രശാന്തിനോടു നേരിട്ടു വിശദീകരണം തേടാൻ ചീഫ് സെക്രട്ടറി തീരുമാനിച്ചത്. ഹിയറിംഗ് ലൈവായി നടത്തണമെന്ന എൻ.പ്രശാന്തിന്‍റെ ആവശ്യം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി തള്ളിയിരുന്നു.

എന്നാൽ ചീഫ് സെക്രട്ടറി തന്‍റെ ആവശ്യം ആദ്യം സമ്മതിച്ചിരുന്നുവെന്നും പിന്നീട് പിന്മാറിയതാണെന്നും ആരോപിച്ച് പ്രശാന്ത് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.