ചെന്നൈ: തമിഴ്‌നാട്ടിലെ എഐഎഡിഎംകെ-ബിജെപി സഖ്യത്തിനെതിരെ വിമര്‍ശനവുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. ബിജെപിയുടേത് ഡിഎംകെയെ സഹായിക്കാനുളള നാടകമാണെന്നായിരുന്നു വിജയ്‌യുടെ വിമർശനം.

ബിജെപിയുടെ രഹസ്യ പങ്കാളി ഡിഎംകെയും പരസ്യ പങ്കാളി എഐഎഡിഎംകെയുമാണ്. എന്‍ഡിഎ സഖ്യം ജനവിരുദ്ധമാണ്.

എഐഎഡിഎംകെ- ബിജെപി സഖ്യം മൂന്നുതവണ തമിഴ്‌നാട് തളളിയതാണ്. 2026-ലെ തെരഞ്ഞെടുപ്പില്‍ മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കും. എംജിആറിന്‍റെ അനുഗ്രഹം ടിവികെയ്‌ക്കൊപ്പമാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.