കോഴിക്കോട്‌: ചക്കിട്ടപ്പാറയില്‍ പുലിയുടെ സാന്നിധ്യം. സ്ഥലത്ത്‌ ആടിനെ പുലി കൊന്നനിലയിൽ കണ്ടെത്തി. പൂഴിത്തോട് മാവട്ടത്ത് ബുധനാഴ്ച രാത്രിയാണ് ആടിനെ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഷെഡില്‍ കെട്ടിയിരുന്ന ആടിനെ പുലി പിടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.

ഇതോടെ, ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ജനുവരിയിലും സ്ഥലത്ത്‌ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനം വകുപ്പ് സ്ഥലത്ത്‌ കൂട് സ്ഥാപിച്ചിട്ടുണ്ട്‌.