കൊച്ചി: കടുത്ത ചൂടും വേനല്‍ക്കാലവും കണക്കിലെടുത്ത് സംസ്ഥാനത്തെ അഭിഭാഷകരുടെ വസ്ത്രധാരണത്തില്‍ ഇളവ് വരുത്തി ഹൈക്കോടതി. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റെ നിവേദനത്തെത്തുടര്‍ന്ന് ഹൈക്കോടതി ഭരണസമിതിയാണ് ഡ്രസ് കോഡില്‍ ഇളവുകള്‍ അനുവദിച്ചത്.

ജില്ലാ കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് കോളര്‍ ബാന്‍ഡിനൊപ്പം വെള്ള ഷര്‍ട്ട് ധരിക്കാം. ആവശ്യമെങ്കില്‍ കറുത്ത കോട്ടും അഭിഭാഷക ഗൗണും ഉപയോഗിക്കാം. ഹൈക്കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് ഗൗണ്‍ ധരിക്കുന്നത് ഓപ്ഷണലാണ്. ഈ ഇളവ് മേയ് 31 വരെ പ്രാബല്യത്തില്‍ ഉണ്ടാകും. കറുത്ത കോട്ടും ഗൗണും ധരിച്ച് വേണം അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകാനെന്നാണ് ചട്ടം.

ചൂട് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷവും ഇളവ് അനുവദിച്ചിരുന്നു. ഇത്തവണയും കോട്ടും ഗൗണും ഇല്ലാതെ കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം.