കയറ്റത്തിനിടെ വിശ്രമിച്ച് സ്വർണവില; മാറ്റമില്ലാതെ തുടരുന്നു
കയറ്റത്തിനിടെ വിശ്രമിച്ച് സ്വർണവില; മാറ്റമില്ലാതെ തുടരുന്നു
Monday, July 1, 2024 11:27 AM IST
കൊച്ചി: ചാഞ്ചാട്ടങ്ങൾക്കും കുതിച്ചുചാട്ടത്തിനു ശേഷം വിശ്രമിച്ച് സ്വർണവില. ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് സ്വർണവില തുടരുന്നത്. 24 കാരറ്റ് സ്വർണം 57,824 രൂപയിലും 18 കാരറ്റിന് 43,368 രൂപയിലുമാണ്.

ആറുദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണവില വെള്ളിയാഴ്ചയാണ് വീണ്ടും ഉയർന്നത്. പവന് 320 രൂപയും ഗ്രാമിന് 60 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. ശനിയാഴ്ച ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും വര്‍ധിച്ചു. ഇതോടെ രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് ഉയർന്നത്.

ജൂൺ ഏഴിന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ എട്ടുമുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തി. പിന്നീട് കഴിഞ്ഞയാഴ്ചയാണ് വീണ്ടും 53,000 രൂപ കടന്നത്.

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ, രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 0.84 ഡോളർ (0.04%) ഉയർന്ന് 2,325.82 ഡോളർ എന്നതാണ് നിരക്ക്.

അതേസമയം വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 94 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<