അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
Tuesday, March 19, 2024 4:21 PM IST
കണ്ണൂർ: അടയ്ക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയ്ക്കായി വനംവകുപ്പ് തെരച്ചിൽ തുടരുകയാണ്. പല സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ പുരോഗമിക്കുന്നത്. എന്നാൽ കടുവയുടെ സാന്നിധ്യം ഇന്ന് കണ്ടെത്താനായിട്ടില്ല.

ആറളം വൈൽഡ് ലൈഫ്, കൊട്ടിയൂർ വൈൽഡ് ലൈഫ്, കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ്, റാപ്പിഡ് റെസ്പോൺസ് ടീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുന്നത്.

അതേസമയം തിങ്കളാഴ്ച വൈകുന്നേരം അടയ്ക്കാത്തോട് കരയംകാപ്പിൽ വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപം സ്ഥാപിച്ച കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പുലർച്ചെ കരയംകാപ്പ് കുരിശുപള്ളിക്ക് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന വനപാലകസംഘവും കടുവയെ നേരിട്ട് കണ്ടതായും പറയപ്പെടുന്നുണ്ട്.


കടുവ പ്രദേശം വിട്ട് പോയിട്ടില്ലെന്ന് തന്നെയാണ് വനംവകുപ്പിന്‍റെ നിഗമനം. കഴിഞ്ഞ നാലുദിവസമായി ഇവിടെത്തന്നെയാണ് കടുവ നിലയുറപ്പിച്ചിരിക്കുന്നത്. പ്രദേശത്തെ ജലലഭ്യതയും പൊന്തക്കാടുകളും ചിലയിടങ്ങളിലെ പാറമടകളും കടുവയ്ക്ക് ചേർന്ന ആവാസവ്യവസ്ഥയാണെന്ന് പറയുന്നു. ഇവിടെ പന്നി, മുള്ളൻപന്നി, മാൻ തുടങ്ങിയ ചെറുവന്യ മൃഗങ്ങളും ധാരാളമുള്ള പ്രദേശമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<