ആളുമാറിപ്പോയെ.., നവകേരള സദസിൽ സിപിഎമ്മുകാരന് ക്രൂരമർദ്ദനം, അംഗം പാർട്ടി വിട്ടു
ആളുമാറിപ്പോയെ.., നവകേരള സദസിൽ സിപിഎമ്മുകാരന് ക്രൂരമർദ്ദനം, അംഗം പാർട്ടി വിട്ടു
Saturday, December 9, 2023 6:13 PM IST
കൊച്ചി: നവകേരള സദസിനിടെ സിപിഎം പ്രവർത്തകനു ക്രൂരമർദ്ദനം. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗം റെയ്സിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച കൊച്ചി മറൈൻ ഡ്രൈവിൽനടന്ന നവകേരള സദസിനിടെയാണ് സിപിഎം പ്രവർത്തകർ റെയ്സിനെ മർദ്ദിച്ചത്.

നവകേരള സദസിനിടെ ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു. ഇവർ പോലീസിനെതിരെയും മാധ്യമ സ്വാതന്ത്ര്യത്തെ അനുകൂലിച്ചും ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ സിപിഎം പ്രവർത്തകർ ഇവരെയും മർദ്ദിച്ചിരുന്നു.

ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ അംഗങ്ങൾക്കു സമീപമാണ് താനും ഇരുന്നത്. ഇതിനിടെ ഫോണ്‍ വന്നതിനാൽ താൻ പുറത്തേയ്ക്ക് ഇറങ്ങിയെന്നും അപ്പോൾ അഞ്ച് സിപിഎം പ്രവർത്തകർ ചേർന്ന് തന്നെ തടഞ്ഞ് ഫോണ്‍ പരിശോധിച്ചശേഷം വിട്ടയച്ചു. പിന്നീട് വേദിക്കു പുറത്ത് എത്തിയപ്പോൾ അൻപതോളം പേർ ചേർന്ന് തന്നെ മർദ്ദിക്കുകയായിരുന്നുവെന്നും റെയ്സ് പറഞ്ഞു.

പാർട്ടി അംഗമാണെന്നും പാർട്ടി പ്രവർത്തകനാണെന്നും പറഞ്ഞിട്ടും മർദ്ദനം തുടർന്നുവെന്നും റെയ്സ് പറഞ്ഞു. തന്നെ ക്രൂരമായി മർദ്ദിച്ച പാർട്ടിയിൽ ഇനി തുടരുന്നില്ലെന്നും റെയ്സ് വ്യക്തമാക്കി.

നേരത്തെ നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവർത്തകരെ പലയിടങ്ങളിലും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ കൂട്ടമായി മർദ്ദിച്ചിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<