ചലച്ചിത്ര മേള സാംസ്കാരിക കൈമാറ്റത്തിനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി
ചലച്ചിത്ര മേള സാംസ്കാരിക കൈമാറ്റത്തിനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി
Friday, December 9, 2022 8:49 PM IST
തിരുവനന്തപുരം: ഇരുപത്തിഏഴാമത് അന്താരഷ്ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ഉദ്ഘാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനത്തിന്‍റെ പതിവു രീതിയായ നിലവിളക്കിൽ ദീപങ്ങൾ തെളിയിക്കുന്നത് ഒഴിവാക്കി ആർച്ച് ലൈറ്റുകൾ കാണികൾക്ക് നേരെ തെളിച്ചുകൊണ്ടായിരുന്നു മേള ഉദ്ഘാടനം ചെയ്തത്.

സാംസ്കാരിക കൈമാറ്റത്തിനുള്ള വേദി കൂടിയാണ് കേരളത്തിന്‍റെ രാജ്യന്തര ചലച്ചിത്രമേളയെന്ന് മേള ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു. ഭയരഹിതമായി ജീവിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യം എന്നതിന്‍റെ അർഥം. ആ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാകുന്നതാകണം ഇത്തരം മേളകൾ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എവിടെ മനസു നിർഭയമാകുന്നുവോ അവിടെ ശിരസ് ഉയർന്നുതന്നെ നിൽക്കും എന്ന ടാഗോർ വചനവും ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ച മുഖ്യമന്ത്രി അനീതികൾക്കെതിരെ പോരാടാൻ സിനിമയെ ഒരു മാധ്യമമായി തെരഞ്ഞെടുത്ത മെഹ്നാസ് മൊഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിച്ചു.

യാത്രാ വിലക്കുമൂലം മേളയ്ക്ക് എത്തിച്ചേരാൻ കഴിയാതിരുന്ന ഇറാനിയൻ സംവിധായിക മെഹ്നാസ് മൊഹമ്മദിക്ക് വേണ്ടി മഹ്നാസിന്‍റെ സുഹൃത്തും ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി പുരസ്കാരം ഏറ്റുവാങ്ങി. അവാർഡു സ്വീകരിക്കാനായി ക്ഷണിച്ചപ്പോൾ കൈവശം ഒരു പൊതിയുമായാണ് അതീന വേദിയിലെത്തിയത്. ഉള്ളിലെന്താണെന്ന ഉദ്വേഗം നിലനിൽക്കുന്നതിനിടെ അതീന അതു തുറന്ന് സദസിനെ കാണിച്ചു. മൊഹ്നാസ് മുഹമ്മദി മുറിച്ച് നൽകിയ മുടി അതീന വേദിയിൽ ഉയർത്തി കാട്ടി.


ചലച്ചിത്രമേളക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുടർന്ന് മൊഹ്നാസ് മുഹമ്മദിയുടെ സന്ദേശവും ഉദ്ഘാടന വേദിയിൽ വായിച്ചു. ഞാൻ അനുഭവിക്കുന്ന ദുരവസ്ഥയുടെ പ്രതീകമാണ് ഈ മുടി എന്നായിരുന്നു ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ആക്ടിവിസ്റ്റ് കൂടിയായ മെഹ്നാസ് മുഹമ്മദി മേളക്ക് നൽകിയ സന്ദേശം.

ചലച്ചിത്രങ്ങളിലൂടെ ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതിയതിനാണ് ഭരണകൂടം മഹ്നാസിനു യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. യാത്രാവിലക്കിനോടുള്ള പ്രതിഷേധ സൂചകമായാണ് മുടി മുറിച്ച് സുഹൃത്തിന്‍റെ കൈവശം കൊടുത്തയച്ചത്. മുടി പ്രദർശിപ്പിച്ചശേഷമാണ് സ്പിരിറ്റ് ഓഫ് സിനിമ പുരസ്ക്കാരം അതീന ഏറ്റുവാങ്ങിയത്. അഞ്ചു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<