അബിഗേലിനെ മയക്കാൻ മരുന്ന് നൽകിയെന്ന് സംശയം; പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കി
അബിഗേലിനെ മയക്കാൻ മരുന്ന് നൽകിയെന്ന് സംശയം; പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കി
Wednesday, November 29, 2023 10:00 AM IST
കൊല്ലം: ഓയൂരിൽ രക്ഷപെട്ട ആറുവയസുകാരി ഇന്ന് വീട്ടിലേക്ക് മടങ്ങിയേക്കും. നിലവിൽ കുട്ടി ഗവ. വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കുഞ്ഞിന്‍റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പം ഉണ്ട്.

അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു.

പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു.

പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
Related News
<