ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാൾക്കെതിരേ കര്‍ണാടക പോലീസ് കേസെടുത്തു. കർണാടക യാദ്ഗിർ സ്വദേശിയായ മുഹമ്മദ് റസൂൽ കഡ്ഡാരെ എന്നയാളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഇയാൾ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. ഇയാളെ കണ്ടുപിടിക്കാൻ അന്വേഷണം വ്യാപിപ്പിച്ചതായും പോലീസ് അറിയിച്ചു.

സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിൽ ഷെയര്‍ ചെയ്ത വീഡിയോയിൽ കൈയിൽ വാളും പിടിച്ചാണ് ഇയാള്‍ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മോദിയെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും വീഡിയോയിൽ പറയുന്നുണ്ട്.

പ്രധാനമന്ത്രി തെലുങ്കാനയിൽ സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ വധഭീഷണി സന്ദേശത്തെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. പ്രതിക്കെതിരെ ഐപിസി 505 (1)(ബി), 25 (1)(ബി) പ്രകാരവും ആയുധ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.