മതാടിസ്ഥാനത്തിൽ സംവരണം; പോരടിച്ച് മോദിയും ലാലുവും
മതാടിസ്ഥാനത്തിൽ സംവരണം; പോരടിച്ച് മോദിയും ലാലുവും
Wednesday, May 8, 2024 1:06 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ഭരണഘടന തകർത്ത് സംവരണം ഇല്ലാതാക്കാനാണു ഭരണകക്ഷിയായ ബിജെപി ശ്രമിക്കുന്നതെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്.

എന്നാൽ മുസ്‌ലിംകൾക്ക് പൂർണ സംവരണം നൽകണമെന്ന ലാലുവിന്‍റെ പരാമർശത്തിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രംഗത്തെത്തിയതോടെ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണത്തിന് എതിരാണെന്നു വ്യക്തമാക്കി ലാലു പ്രസാദ് പിന്നീട് വീഡിയോ സന്ദേശം പുറത്തിറക്കി. സംവരണത്തിന്‍റെ അടിസ്ഥാനം മതമല്ലെന്നും സാമൂഹിക പിന്നാക്കാവസ്ഥയാണെന്നും അദ്ദേഹം വിശദീകരിച്ചു.

സംവരണവിഷയത്തിൽ മോദിയും ലാലുവും നേർക്കുനേർ പോര് കടുപ്പിച്ചതോടെ, ബിഹാറിലടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാതി, മത ധ്രുവീകരണമടക്കം തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിന് ചൂടേറി. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനുശേഷം മുസ്‌ലിം സംവരണ വിഷയം ഉയർത്തി ഭൂരിപക്ഷ ധ്രുവീകരണത്തിന് ബിജെപി തീവ്രശ്രമം ആരംഭിച്ചു.

മുസ്‌ലിം, ആദിവാസി, ദളിത്, പിന്നാക്ക വോട്ടുകൾ പരമാവധി സമാഹരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങൾക്കിടെയാണ് ലാലുവിന്‍റെ പ്രസ്താവനയിൽ പിടിച്ച് പ്രധാനമന്ത്രി മോദി ഇന്നലെ പോർക്കളം വീണ്ടും ഇളക്കിയത്.

“മൃഗങ്ങൾക്കുള്ള കാലിത്തീറ്റ ഭക്ഷിച്ച നേതാവ്’’ എന്ന് ആക്ഷേപിച്ചാണ് മധ്യപ്രദേശിലെ ധറിൽ നടന്ന ബിജെപി റാലിയിൽ ആർജെഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനും ഇന്ത്യ സഖ്യത്തിനുമെതിരേ മോദി കടന്നാക്രമണം നടത്തിയത്.

കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിലുള്ള നേതാവ് ജാമ്യത്തിലിറങ്ങിയാണ് മുസ്‌ലിംകൾക്കു മുഴുവൻ സംവരണവും നൽകണമെന്ന് ആവശ്യപ്പെട്ടതെന്ന് മോദി പറഞ്ഞു.

“കോണ്‍ഗ്രസ് നിശബ്‌ദമാണ്. പക്ഷേ ഇന്ത്യ സഖ്യത്തിന്‍റെ ഉദ്ദേശ്യം ഒരു സഖ്യകക്ഷി ഇന്നലെ സ്ഥിരീകരിച്ചു. മുസ്‌ലിംകൾക്കു സംവരണം ലഭിക്കണമെന്നു മാത്രമല്ല, മുസ്‌ലിംകൾക്കു മുഴുവൻ സംവരണം ലഭിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. എന്താണ് ഇതിന്‍റെ അർഥം? പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിൽനിന്നു സംവരണം തട്ടിയെടുത്ത് മുസ്‌ലിംകൾക്കു നൽകാനാണെന്നാണ് ഇതിന്‍റെയർഥം’’- പ്രധാനമന്ത്രി പറഞ്ഞു.

“പ്രതിപക്ഷ സഖ്യത്തിന്‍റെ നേതാക്കളിലൊരാൾ കാലിത്തീറ്റ കുംഭകോണ കേസിൽ കോടതി ശിക്ഷിക്കപ്പെടു കയും ജയിലിൽ കഴിയുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നാണക്കേട് നോക്കൂ. അദ്ദേഹം ജാമ്യത്തിലാണ്. നിങ്ങളുടെ ഗ്രാമത്തിൽ ആരെങ്കിലും ജയിലിൽ കിടന്നാൽ അത്തരക്കാർക്കൊപ്പം ആരെങ്കിലും നിൽക്കുമോ? സാധാരണ ആളുകൾ അകന്നുനിൽക്കും. പ്രീണനത്തിനപ്പുറം പ്രതിപക്ഷത്തിനു കാണാൻ കഴിയില്ല. നിങ്ങളുടെ ശ്വാസോച്ഛ്വാസം പോലും അവർ ഇല്ലാതാക്കും’’- മോദി പറഞ്ഞു.

എന്നാൽ, മണ്ഡൽ കമ്മീഷൻ ശിപാർശകൾ നടപ്പിലാക്കിയതു തങ്ങളാണെന്ന് ലാലു പ്രസാദ് ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി എപ്പോഴെങ്കിലും അവ വായിച്ചിട്ടുണ്ടോ? മറ്റു മതങ്ങളിൽനിന്നുള്ളവരുൾപ്പെടെ 3,500ലധികം പിന്നാക്ക ജാതിക്കാർക്ക് മണ്ഡൽ കമ്മീഷൻ ശിപാർശകളിലൂടെ സംവരണം നൽകുന്നു.

തന്നേക്കാൾ വലുതോ ശരിയായ പിന്നാക്കമോ അല്ല. തന്നേക്കാൾ പാവപ്പെട്ടവരെയും പിന്നാക്കക്കാരെയും ദളിതരെയും ബിജെപി മനസിലാക്കുന്നില്ലെന്നും അത്തരക്കാരുമായി വഴക്കിടുക മാത്രമാണു ബിജെപി ചെയ്യുന്നതെന്നും ലാലു ആരോപിച്ചു.

റിസർവേഷൻ തോ മിൽന ചാഹിയേ മുസൽമാനോ കോ, പൂരാ... (മുസ്‌ലിംകൾക്കു പൂർണ സംവരണം ലഭിക്കണം) എന്ന വാക്ക് വിവാദമായതിനെ തുടർന്നായിരുന്നു ലാലുവിന്‍റെ വിശദീകരണം. രാജ്യത്തിന്‍റെ ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനും സംവരണം അവസാനിപ്പിക്കാനുമാണ് ബിജെപിയുടെ ആഗ്രഹമെന്നും ലാലു പ്രസാദ് കുറ്റപ്പെടുത്തി.

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ഭരണഘടനയുടെ അടിസ്ഥാനഘടനയിൽ മാറ്റം വരുത്തി മുസ്‌ലിംകൾക്കു സംവരണം നൽകുമെന്നാണ് ആർജെഡി മേധാവിയുടെ പരാമർശം വ്യക്തമാക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി ആരോപിച്ചു.

""അദ്ദേഹം ഉപയോഗിച്ച പുര കാ പുര (പൂർണം) എന്ന വാക്ക് വളരെ ഗൗരവമുള്ളതാണ്. എസ്‌സി, എസ്ടി, ഒബിസി എന്നിവയുടെ വിഹിതത്തിൽനിന്നു മുസ്‌ലിംകൾക്കു സംവരണം നൽകാൻ അവർ ആഗ്രഹിക്കുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു”- ത്രിവേദി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലാലുവിന്‍റെ നിലപാട് ഭരണഘടനയുടെയും മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്‍റെയും അടിസ്ഥാനതത്വങ്ങളെ ലംഘിക്കുന്നതാണെന്ന് ജെഡിയു വക്താവ് കെ.സി. ത്യാഗി കുറ്റപ്പെടുത്തി. പിന്നാക്കക്കാർക്കെതിരായ ഗൂഢാലോചനയ്ക്കു തുല്യമാണ് ഇത്തരമൊരു പ്രസ്താവനയെന്നും ത്യാഗി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.