ലൈംഗികാരോപണക്കേസ്; രേവണ്ണ അറസ്റ്റിൽ
ലൈംഗികാരോപണക്കേസ്; രേവണ്ണ അറസ്റ്റിൽ
Sunday, May 5, 2024 2:32 AM IST
ബംഗളൂരു: കർണാടകയെ പിടിച്ചുലച്ച ലൈംഗികാരോപണക്കേസിൽ ജനതാദൾ -എസ് എംഎൽഎയും മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. രേവണ്ണയെ പോലീസ് അറസ്റ്റ് ചെയ്തു.

ആരോപണത്തിന്‍റെ പേരിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിക്കെതിരേ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രൂക്ഷവിമർശനം തുടരുന്നതിനിടെയാണ് ബംഗളൂരുവിൽ ദേവഗൗഡയുടെ വസതിയിൽനിന്ന് രേവണ്ണയെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത്.

രേവണ്ണയുടെ വീട്ടുജോലിക്കാരിയായ സ്ത്രീയെ മൈസൂരുവില്‍നിന്നു തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് അന്വേഷണസംഘത്തിന്‍റെ നടപടി. രേവണ്ണയുടെ മകനും ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേയുള്ള മാനഭംഗക്കേസുകളും ഇതേ സംഘമാണ് അന്വേഷിക്കുന്നത്.

അമ്മയെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് രേവണ്ണയ്ക്കും ഇയാളുടെ ബന്ധു സതീഷ് ബബ്ബണ്ണയ്ക്കുമെതിരേ സ്ത്രീയുടെ മകന്‍ കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. അഞ്ചു വര്‍ഷത്തോളം രേവണ്ണയുടെ വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീ മൂന്നുവര്‍ഷം മുമ്പാണ് ജോലി ഉപേക്ഷിച്ചത്. സതീഷ് ബബ്ബണ്ണ കഴിഞ്ഞ26 ന് വീട്ടിലെത്തി അമ്മയുമായി സംസാരിച്ചിരുന്നുവെന്ന് മകന്‍റെ പരാതിയിലുണ്ട്. മൂന്നുദിവസത്തിനുശേഷം ഇയാൾ അമ്മയെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് കണ്ടിട്ടില്ലെന്നും മകന്‍റെ പരാതിയിലുണ്ട്.

ഇതുമായി ബന്ധപ്പെട്ടുള്ള കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള രേവണ്ണയുടെ അപേക്ഷ ബംഗളൂരു കോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്. ഇതിനിടെ, തട്ടിക്കൊണ്ടുപോയ സ്ത്രീയെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തി മോചിപ്പിച്ചു. ഹൻസുരിലെ കാലെനഹള്ളിയിൽ ഒരു ഫാം ഹൗസിൽ ബന്ദിയാക്കപ്പെട്ട നിലയിലായിരുന്നു ഇവർ. രേവണ്ണയുടെ ഉറ്റ അനുയായി രാജശേഖർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്.

ലൈംഗികപീഡനക്കേസിൽ പ്രജ്വൽ രേവണ്ണ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി നിരാകരിച്ചിട്ടുണ്ട്. ഇതോടെ മാനഭംഗം, ഭീഷണിപ്പെടുത്തി അശ്ലീലരംഗങ്ങൾ ചിത്രീകരിക്കൽ എന്നതുൾപ്പെടെ നിരവധി ഗുരുതരമായ കുറ്റങ്ങളിൽ പ്രജ്വലിന് നിയമനടപടി നേരിടേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.