പെൻഡ്രൈവ് പുറത്തുവിട്ട മുൻ ഡ്രൈവറെ കാണാതായി
പെൻഡ്രൈവ് പുറത്തുവിട്ട  മുൻ ഡ്രൈവറെ കാണാതായി
Friday, May 3, 2024 4:31 AM IST
ബംഗളൂരു: പ്രജ്വൽ രേവണ്ണയുമായും പിതാവ് എച്ച്.ഡി. രേവണ്ണയുമായും ബന്ധപ്പെട്ട ലൈംഗിക അപവാദം കർണാടക രാഷ്‌ട്രീയത്തെ പിടിച്ചുലയ്ക്കുന്നതിനിടെ പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവർ കാർത്തിക് ഗൗഡയെ കാണാതായി.

പ്രജ്വൽ സ്ത്രീകളെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് ബിജെപി നേതാവ് ദേവരാജ് ഗൗഡയ്ക്കു താൻ നൽകിയതായി കാർത്തിക് വെളിപ്പെടുത്തിയിരുന്നു.

അന്വേഷണസംഘം മുന്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിനു പിന്നാലെയാണ് കാർത്തിക്കിനെ കാണാതായത്. 13 വർഷത്തോളം പ്രജ്വലിന്‍റെ ഡ്രൈവറായിരുന്ന കാർത്തിക് ഒരു വർഷം മുന്പ് ഭൂമി വില്പനയുമായി ബന്ധപ്പെട്ട് പ്രജ്വലുമായി തെറ്റിപ്പിരിയുകയായിരുന്നു.

കാർത്തിക്കിന്‍റെ തിരോധാനത്തിനു പിന്നിൽ സ്വാധീനമുള്ള ചില നേതാക്കളാണെന്ന് ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.