ഞാൻ പിലിഭിത്തിന്‍റെ പുത്രൻ ; അവസാന ശ്വാസം വരെ ബന്ധം തുടരും- വരുൺഗാന്ധി
ഞാൻ  പിലിഭിത്തിന്‍റെ  പുത്രൻ ; അവസാന ശ്വാസം വരെ  ബന്ധം തുടരും-  വരുൺഗാന്ധി
Friday, March 29, 2024 12:52 AM IST
ലക്നോ: യുപിയിലെ പിലിഭിത് മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് മണ്ഡലത്തിലെ ജനങ്ങൾക്ക് വികാരനിർഭരമായ കത്തെഴുതി വരുൺഗാന്ധി.

താൻ പിലിഭിത്തിന്‍റെ പുത്രനാണെന്നും അവസാനശ്വാസം വരെ ആ ബന്ധം തുടരുമെന്നും വരുൺ കുറിച്ചു. വരുണിന്‍റെ സിറ്റിംഗ് മണ്ഡലത്തിൽ യുപി പൊതുമരാമത്ത് മന്ത്രി ജിതിൻ പ്രസാദയാണു ബിജെപി സ്ഥാനാർഥി. ബുധനാഴ്ച അദ്ദേഹം പത്രിക സമർപ്പിച്ചു.

“ഇന്ന് ഈ കത്തെഴുതുന്പോൾ എണ്ണമറ്റ ഓർമകൾ എന്നെ വികാരാധീനനാക്കുന്നു. 1983ൽ അമ്മയുടെ കൈപിടിച്ച് ഒരു മൂന്നുവയസുകാരൻ ആദ്യമായി പിലിഭിത്തിലെത്തിയത് ഓർക്കുന്നു.

ഈ ഭൂമി പിന്നീട് അവന്‍റെ കർമമണ്ഡലവും ജനങ്ങൾ അവന്‍റെ കുടുംബവുമാകുമെന്നും എങ്ങനെയാണ് അവൻ അറിഞ്ഞിട്ടുണ്ടാകുക? നിങ്ങളുടെ പ്രതിനിധിയാകാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ച് ബഹുമതിയാണ്. നിങ്ങളുടെ താത്പര്യങ്ങൾക്കായി ഞാൻ എന്നും ശബ്ദമുയർത്തിയിട്ടുണ്ട്. പിലിഭിത്തുമായുള്ള ബന്ധം എന്‍റെ അവസാനശ്വാസം വരെ നിലനിൽക്കും” -വരുൺ വ്യക്തമാക്കി.


നേപ്പാൾ അതിർത്തിയിലെ തെരായി ബെൽറ്റിലെ പിലിഭിത്ത് മണ്ഡലത്തിൽ 1996നു ശേഷം മേനക ഗാന്ധിയോ വരുൺ ഗാന്ധിയോ ആയിരുന്നു പിലിഭിത്തിനെ പ്രതിനിധീകരിച്ചത്. 1989ലാണ് പിലിഭിത്തിൽ മേനക ആദ്യമായി വിജയിച്ചത്. 1991ൽ തോറ്റു.

1996, 1998, 1999 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. 2004 ലും 2014ലും മേനക ബിജെപി നോമിനിയായി വിജയിച്ചു. 2009ലും 2019ലുമാണു വരുൺ പിലിഭിത്തിനെ പ്രതിനിധീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.