ഖനി രാജാവ് ജനാർദന റെഡ്ഢി ബിജെപിയിൽ തിരികെയെത്തി
ഖനി രാജാവ് ജനാർദന റെഡ്ഢി ബിജെപിയിൽ തിരികെയെത്തി
Tuesday, March 26, 2024 3:08 AM IST
ബംഗളൂരു: മുൻ കർണാടക മന്ത്രിയും ഖനി രാജാവുമായ ജി. ജനാർദന റെഡ്ഢി ബിജെപിയിൽ മടങ്ങിയെത്തി. ഇദ്ദേഹം നേതൃത്വം നല്കുന്ന കല്യാണ രാജ്യ പ്രഗതി പക്ഷ(കെആർപിപി)യെ ബിജെപിയിൽ ലയിപ്പിച്ചു.

20 വർഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ച്, കഴിഞ്ഞ വർഷമാണ് ജനാർദന റെഡ്ഢി സ്വന്തം പാർട്ടി രൂപവത്കരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗംഗാവതി മണ്ഡലത്തിൽനിന്ന് ഇദ്ദേഹം തെരഞ്ഞടുക്കപ്പെടുകയും ചെയ്തു.

റെഡ്ഢിയുടെ ഭാര്യ അരുണ ലക്ഷ്മിയും ഏതാനും കുടുംബാംഗങ്ങളും ഇന്നലെ പാർട്ടിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അടക്കമുള്ളപ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണു റെഡ്ഢി ബിജെപി അംഗത്വമെടുത്തത്. ഈയിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജനാർദന റെഡ്ഢി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പിൽ റെഡ്ഢി കോൺഗ്രസിനെയാണു പിന്തുണച്ചത്.

1999ൽ ബെല്ലാരിയിൽ സോണിയ ഗാന്ധിക്കെതിരേ മത്സരിച്ച ബിജെപി സ്ഥാനാർഥി സുഷമ സ്വരാജിനുവേണ്ടി പ്രചാരണത്തിനിറങ്ങിയതോടെയാണ് ജനാർദന റെഡ്ഢി രാഷ്‌ട്രീയത്തിൽ അറിയപ്പെട്ടു തുടങ്ങിയത്. ബെല്ലാരി, ചിത്രദുർഗ, കൊപ്പൽ, റായ്ചുർ ജില്ലകളിൽ ബിജെപിയെ ശക്തിപ്പെടുത്തിയതിൽ നിർണായക പങ്കു വഹിച്ചയാളാണ് ജനാർദന റെഡ്ഢി.


അനധികൃത ഖനന കേസിൽ 2015 മുതൽ റെഡ്ഢി ജാമ്യത്തിലാണ്. ബിജെപി തന്നെ അവഗണിക്കുന്നുവെന്നാരോപിച്ചാണ് റെഡ്ഢി പുതിയ പാർട്ടി രൂപവത്കരിച്ചത്. എന്നാൽ, ജനാർദന റെഡ്ഢിയുടെ സഹോദരന്മാരായ കരുണാകര റെഡ്ഢി, സോമശേഖർ റെഡ്ഢി എന്നിവരും മുൻ മന്ത്രി ബി. ശ്രീരാമലുവും ബിജെപിയിൽ ഉറച്ചുനിന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മൂവരും തോറ്റു. ജനാർദന റെഡ്ഢിയുടെ പുതിയ പാർട്ടിയാണ് മൂവരുടെയും പരാജയത്തിനു കാരണമായത്. ഇത്തവണ ബെല്ലാരി ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയാണ് ശ്രീരാമലു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.