ഇലക്‌ടറൽ ബോണ്ട്: 21നു മുന്പ് പൂർണവിവരങ്ങൾ നല്കണം; സുപ്രീംകോടതിയുടെ അന്ത്യശാസനം
ഇലക്‌ടറൽ ബോണ്ട്: 21നു മുന്പ് പൂർണവിവരങ്ങൾ നല്കണം; സുപ്രീംകോടതിയുടെ അന്ത്യശാസനം
Tuesday, March 19, 2024 3:25 AM IST
ന്യൂഡൽഹി: ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് എസ്ബിഐക്ക് സുപ്രീംകോടതിയിൽനിന്ന് വീണ്ടും രൂക്ഷവിമർശനം. സീരിയൽ നന്പറടക്കം ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ മാസം 21നുള്ളിൽ വെളിപ്പെടുത്തണമെന്ന് എസ്ബിഐയോട് കോടതി കർശനമായി നിർദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനു മുന്പായി ഫയൽ ചെയ്യാൻ എസ്ബിഐ ചെയർമാനോട് കോടതി ആവശ്യപ്പെട്ടു. ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് എസ്ബിഐ സമർപ്പിച്ച വിവരങ്ങൾ പൂർണമല്ലെന്ന ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.

സീരിയൽ നന്പർ അടക്കമുള്ള വിവരങ്ങൾ സമർപ്പിക്കുന്നതോടെ ആരെല്ലാം ഏതൊക്കെ രാഷ്‌ട്രീയ പാർട്ടികൾക്കു ബോണ്ട് വഴി പണം നൽകിയെന്ന വിവരം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്ബിഐ സമർപ്പിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി നിർദേശിച്ചു.

ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറാനാണ് എസ്ബിഐയോട് ആവശ്യപ്പെട്ടത്. എന്നാൽ എന്തുകൊണ്ട് സീരിയൽ നന്പറടങ്ങുന്ന വിവരങ്ങൾ കൈമാറിയില്ലെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു.

ഇക്കാര്യത്തിൽ തങ്ങൾക്കു വ്യക്തത ഉണ്ടായിരുന്നില്ല എന്നായിരുന്നു എസ്ബിഐയുടെ വാദം. എന്നാൽ ബോണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന്‍റെ പക്കലുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്താനാണു കോടതി ആവശ്യപ്പെട്ടതെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.


സീരിയൽ നന്പർ നല്കുന്നതിൽനിന്ന് ഒഴിവ് ആവശ്യപ്പെട്ടുള്ള, വ്യവസായ സംഘടനകളായ ഫിക്കി, അസോചം, സിഐഐ എന്നിവ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. എന്തുകൊണ്ട് കേസ് പരിഗണിച്ചപ്പോൾ ഈ സംഘടനകൾ കോടതിയെ സമീപിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആവശ്യം കോടതി തള്ളിയത്. മാധ്യമങ്ങളിലൂടെ വേട്ടയാടപ്പെടുന്നുവെന്ന കേന്ദ്രത്തിന്‍റെ വാദത്തോട് നിയമം നടപ്പാക്കുക മാത്രമാണു ചെയ്യുന്നതെന്ന് കോടതി വ്യക്തമാക്കി.

എസ്ബിഐ നേരത്തേ പുറത്തുവിട്ട വിവരങ്ങൾ പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തേ നോട്ടീസ് അയച്ചിരുന്നു. ഏതൊക്കെ രാഷ്‌ട്രീയ പാർട്ടികൾക്ക്, ആരൊക്കെ ബോണ്ട് വഴി പണം നൽകി എന്ന വിവരം വ്യക്തമാക്കുന്ന സീരിയൽ നന്പർ അടങ്ങുന്ന വിവരങ്ങൾ എസ്ബിഐ നേരത്തേ നൽകിയിരുന്നില്ല. ഇതടക്കമുള്ള വിവരങ്ങൾ പുറത്തുവിടാൻ ഇന്നലെ കോടതി ആവശ്യപ്പെട്ടതോടെ ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണു പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.