മോദി ഭൂട്ടാനിലേക്ക്
മോദി ഭൂട്ടാനിലേക്ക്
Tuesday, March 19, 2024 3:15 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഭൂട്ടാൻ സന്ദർശിച്ചേക്കും. ഹിമാലയൻ രാജ്യവുമായുള്ള ബന്ധത്തിന്‍റെ പ്രാധാന്യവും ചൈനയുടെ സ്വാധീനവും കണക്കിലെടുത്താണ് രണ്ടു ദിവസത്തെ പ്രധാനമന്ത്രിയുടെ സന്ദർശനമെന്നു വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പും പ്രഖ്യാപനത്തിനുശേഷവും ഇന്ത്യൻ പ്രധാനമന്ത്രിമാർ വിദേശയാത്ര നടത്തുന്ന പതിവില്ല. എന്നാൽ അടിയന്തര സാഹചര്യത്തിൽ അത്യപൂർവമായി വിദേശ സന്ദർശനം നടത്തുന്നതിന് തടസമില്ല. 2009ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ജി 20 യോഗത്തിൽ പങ്കെടുക്കാൻ ബ്രിട്ടൻ സന്ദർശിച്ചിരുന്നു.


ഭൂട്ടാൻ രാജാവ് ജിഗ്‌മെ കേഷർ നാംഗെയി വാംഗ്ചുക്കുമായും പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേയുമായും വ്യാഴം, വെള്ളി ദിവസങ്ങളിൽ മോദി ചർച്ച നടത്തിയേക്കും.

എന്നാൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ കരാറുകളോ പ്രഖ്യാപനങ്ങളോ പ്രതീക്ഷിക്കുന്നില്ല. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ കഴിഞ്ഞ 14 മുതൽ 18 വരെ ന്യൂഡൽഹിയിലെത്തി നടത്തിയ ചർച്ചകളുടെ തുടർച്ചയാകും ഭൂട്ടാന്‍റെ തലസ്ഥാനമായ തിംഫുവിൽ നടക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.