കോൽക്കത്തയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ഏഴു പേർ മരിച്ചു
കോൽക്കത്തയിൽ നിർമാണത്തിലിരുന്ന  കെട്ടിടം തകർന്ന് ഏഴു പേർ മരിച്ചു
Tuesday, March 19, 2024 3:15 AM IST
കോൽക്കത്ത: കോൽക്കത്തയിൽ നിർമാണത്തിലിരുന്ന അഞ്ചു നില കെട്ടിടം തകർന്ന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴു പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നാലു പേരെ പുറത്തെത്തിക്കാൻ ശ്രമം നടന്നുവരികയാണ്.

കോൽക്കത്ത‌യിലെ ഗാർഡൻ റീച്ച് മേഖലയിൽ ഞായറാഴ്ച അർധരാത്രിയായിരുന്നു അപകടം. അനധികൃതമായാണ് കെട്ടിടം നിർമിച്ചതെന്ന് മേയറും മന്ത്രിയുമായ ഫിർഹാദ് ഹക്കിം പറഞ്ഞു.

രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ അറസ്റ്റിലായിട്ടുണ്ട്. നഗരത്തിലെ അസാൻ മൊള്ള ലെയ്നിലുള്ള സംഭവസ്ഥലം മുഖ്യമന്ത്രി മമതാ ബാനർജി സന്ദർശിച്ചു.


ചൊവ്വാഴ്ച വീണ് പരിക്കേറ്റതിനു ശേഷം ആദ്യമായാണ് മമത പുറത്തിറങ്ങുന്നത്. തലയിൽ ബാൻഡേജ് ചുറ്റിയാണ് മമത ഇന്നലെ രാവിലെ അപകടസ്ഥലം സന്ദർശിച്ചത്.

പരിക്കേറ്റവരെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി കണ്ടു. അപകടത്തിന് കാരണമായവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായും അവർ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുമെന്നു മേയർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.