ഇന്ത്യാ സഖ്യത്തിന്‍റെ കരുത്തറിയിച്ച് മുംബൈ റാലി
ഇന്ത്യാ സഖ്യത്തിന്‍റെ  കരുത്തറിയിച്ച് മുംബൈ റാലി
Monday, March 18, 2024 1:14 AM IST
മുംബൈ: തെരഞ്ഞെടുപ്പു പ്രചാരണത്തിന് കേളികൊട്ടുയർന്നിരിക്കേ പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്‍റെ ശക്തിപ്രകടനമായി മുംബൈ റാലി. രാഹുൽ ഗാന്ധിയുടെ 63 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോടനുബന്ധിച്ചു ഇന്നലെ മുംബൈ ശിവാജി പാർക്കിൽ നടന്ന മഹാറാലിയിൽ പതിനായിരങ്ങളാണ് അണിനിരന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായാണു യാത്ര നയിച്ച രാഹുല്‍ ഗാന്ധി സദസിനെ അഭിസംബോധന ചെയ്തത്. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും ഇഡിയും സിബിഐയും ആദായനികുതി വകുപ്പും ഇല്ലെങ്കിൽ മോദിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്ന് രാഹുൽ വിമർശിച്ചു. അഴിമതി കുത്തകയാക്കിയ, വെറുമൊരു മുഖംമൂടി മാത്രമാണ് മോദി. എല്ലാവരും ചേര്‍ന്ന് ഒരു പാര്‍ട്ടിയെ എതിര്‍ക്കുക എന്നതല്ല രാജ്യത്തു നടക്കുന്നത്.

മോദിയെ എതിര്‍ക്കാന്‍ ഒരുമിക്കുകയുമല്ല, മറിച്ച് ഒരു ശക്തിയെയാണ് നമ്മള്‍ എതിര്‍ക്കുന്നത്- രാഹുൽ വ്യക്തമാക്കി. ജനത നേരിടുന്ന പ്രധാനപ്രശ്‌നങ്ങളെ മാധ്യമങ്ങള്‍ പോലും ഏറ്റെടുക്കുന്നില്ല. തൊഴിലില്ലായ്മ, പണപ്പെരുപ്പം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, അഗ്നിവീര്‍ തുടങ്ങിയവയൊന്നും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് യാത്ര തുടങ്ങിയതും പോരാട്ടം ഏറ്റെടുത്തതും-രാഹുൽ പറഞ്ഞു.


കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, എൻസിപി (ശരദ് ചന്ദ്രപവാർ വിഭാഗം) അധ്യക്ഷൻ ശരദ് പവാർ, ശിവസേന ഉദ്ധവ് വിഭാഗം അധ്യക്ഷൻ ഉദ്ധവ് താക്കറെ, ആർജെഡി നേതാവ് തേജസ്വി യാദവ്, ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ, പിഡിപി നേതാവും ജമ്മു-കാഷ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി, ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, സിപിഐ(മാർക്സിസ്റ്റ് ലെനിനിസ്റ്റ്) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചന്പെയ് സോറൻ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കൽപന സോറൻ തുടങ്ങിയ നേതാക്കളുടെ വൻനിരയാണു റാലിയിൽ അണിനിരന്നത്. വൈറൽ പനി ബാധിച്ചതിനാൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് റാലിയിൽ പങ്കെടുത്തില്ല.

അതേസമയം, സിപിഎം, സിപിഐ പാർട്ടികൾ റാലിയിൽനിന്ന് വിട്ടുനിന്നു. സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റായ ആലപ്പുഴയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മത്സരിക്കുന്നതിലും വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിലും പ്രതിഷേധിച്ചാണു ബഹിഷ്കരണമെന്നാണു സൂചന. മണിപ്പുരിലെ ഇംഫാലിൽനിന്ന് ജനുവരി 14നാണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.