മോദിയുടെ റോഡ് ഷോ  ഇന്ന് കോയന്പത്തൂരിൽ
മോദിയുടെ റോഡ് ഷോ  ഇന്ന് കോയന്പത്തൂരിൽ
Monday, March 18, 2024 1:14 AM IST
കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റോഡ് ഷോ ഇന്ന് വൈകീട്ട് കോയമ്പത്തൂരിൽ നടക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചുതവണയാണ് തമിഴ്‌നാട് സന്ദർശിച്ചത്.

കോയമ്പത്തൂരിൽ നടത്തുന്ന റോഡ് ഷോ രണ്ടു കിലോമീറ്ററായി വെട്ടിക്കുറച്ചിട്ടുണ്ട്. പോലീസിന്‍റെ നിർദേശാനുസരണമാണു ദൂരം കുറച്ചത്. ഇതോടെ രണ്ടു മണിക്കൂർ നീളുമെന്നു കരുതിയിരുന്ന റോഡ് ഷോ ഒരു മണിക്കൂറാകും.

കർണാടകയിലെ ഷിമോഗയിൽനിന്നു വിമാനത്തിൽ ഇന്നു വൈകീട്ട് 5.30ന് നരേന്ദ്ര മോദി കോയമ്പത്തൂരിൽ എത്തും. 5.45നു റോഡ് ഷോ തുടങ്ങും.


റോഡ് ഷോയ്ക്കു ശേഷം കോയമ്പത്തൂർ റേസ് കോഴ്സിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെ 9.45ന് ഹെലികോപ്റ്ററിൽ പാലക്കാട്ടേക്കു തിരിക്കും. നാളെയാണ് പാലക്കാട്ടെ റോഡ് ഷോ. കോട്ടമൈതാനം അഞ്ചുവിളക്കിൽനിന്നു തുടങ്ങി സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് റോഡ് വരെയാണു റോഡ് ഷോ നടക്കുക. രാവിലെ പത്തോടെ റോഡ് ഷോ ആരംഭിക്കും. പരിപാടിക്കു ശേഷം സേലത്തു നടക്കുന്ന യോഗത്തിലും പങ്കെടുത്തശേഷമേ ഡൽഹിക്കു മടങ്ങൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.