വോട്ടിംഗ് യന്ത്രം സുരക്ഷിതം: മുഖ്യ തെര. കമ്മീഷണർ
വോട്ടിംഗ് യന്ത്രം സുരക്ഷിതം: മുഖ്യ തെര. കമ്മീഷണർ
Sunday, March 17, 2024 2:46 AM IST
ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (ഇവിഎം) നൂറു ശതമാനം സുരക്ഷിതമാണെന്നും കൃത്രിമം (ഹാക്ക്) നടത്താൻ കഴിയില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ.

വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടുന്നുവെന്ന പരാതികൾ ഹൈക്കോടതികളും സുപ്രീംകോടതിയുമടക്കം 40 തവണ പരിശോധിച്ചതാണ്. എല്ലാത്തവണയും ആക്ഷേപങ്ങൾ കോടതികൾ തള്ളി. ഇവിഎമ്മുകളിൽ കൃത്രിമം നടത്താൻ കഴിയില്ലെന്നു കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയടക്കം പരാതിക്കാരന് പിഴശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ടെന്ന് രാജീവ് കുമാർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്രിമം കാണിക്കുകയെന്നത് അസാധ്യമാണ്. നൂറു ശതമാനം സുരക്ഷിതമാണ് വോട്ടിംഗ് യന്ത്രങ്ങൾ.

ഇവിഎമ്മുകളിൽ വൈറസ് ബാധിക്കുമെന്ന പ്രശ്നവുമില്ല. ആളുകൾ പറയുന്നതുപോലെ ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ കഴിയില്ല. ഏതെങ്കിലും വോട്ട് അസാധുവാക്കാനും പറ്റില്ല. എങ്കിലും ഇവിഎമ്മുകളെക്കുറിച്ച് ആളുകൾക്ക് എപ്പോഴും പരാതിയുണ്ട്. ഇവിഎമ്മുകളിലും തെരഞ്ഞെടുപ്പ് ഫലങ്ങളിലും കൃത്രിമം കാണിക്കുന്നുണ്ടെന്ന് ചിലയാളുകൾ പറയും.

ഇന്നത്തെ കാലത്ത് ആളുകൾ സ്വയം വിദഗ്ധരായി അഭിനയിച്ച് തെരഞ്ഞെടുപ്പുഫലം തെറ്റാണെന്നും കൃത്രിമം കാണിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നു. എന്നാൽ വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാൻ കഴിയില്ലെന്ന് പറയുന്നവരുമുണ്ട്. തെറ്റായ ആരോപണം ഉന്നയിക്കുന്നവർക്കെതിരേ പല കോടതികളും നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.


പെരുമാറ്റച്ചട്ടം കർശനമാക്കും

മാതൃകാ പെരുമാറ്റച്ചട്ടം ഇത്തവണ കർശനമായി നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. മുൻകാലങ്ങളിൽ അതൊരു ധാർമിക മാർഗനിർദേശമെന്ന നിലയിലായിരുന്നു. പക്ഷേ ഇത്തവണ മുതൽ അങ്ങനെയാകില്ല.

പെരുമാറ്റച്ചട്ട ലംഘനങ്ങളുണ്ടോയെന്നു പരിശോധിക്കാനും ഉണ്ടെങ്കിൽ നടപടിയെടുക്കാനുമാണ് തീരുമാനം. ഇക്കാര്യത്തിൽ പക്ഷമുണ്ടാകില്ല. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളിൽ ഭരണകക്ഷിക്കുവേണ്ടി പക്ഷപാതപരമായി കമ്മീഷൻ പെരുമാറിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണകക്ഷി നേതാക്കളുടെ പെരുമാറ്റച്ചട്ട ലംഘനങ്ങളോടു കണ്ണടയ്ക്കുകയും പ്രതിപക്ഷ നേതാക്കൾക്കെതിരേ കർശനമാക്കുകയും ചെയ്തെന്ന ആരോപണം രാജീവ് കുമാർ നിഷേധിച്ചു. തികച്ചും നിഷ്പക്ഷമായാണു കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഗോയലിന്‍റെ രാജി വ്യക്തിപരം

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുന്പായി തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയൽ രാജിവച്ചത് തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.