രാജിയിൽ ഉറച്ച് രാഹുൽ
രാജിയിൽ ഉറച്ച് രാഹുൽ
Friday, June 21, 2019 12:26 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു തുടരില്ലെന്ന് ഉറപ്പിച്ച് രാഹുൽ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ ചേർന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണു താൻ രാജി വയ്ക്കുകയാണെന്ന് രാഹുൽ ആദ്യം അറിയിച്ചത്. പ്രവർത്തക സമിതി അംഗങ്ങൾ എതിർത്തെങ്കിലും രാഹുൽ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതിനിടെ, കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷി നേതാവാകണം എന്ന ആവശ്യവും രഹുൽ തള്ളി. പിന്നീട് അധീർ രഞ്ജൻ ചൗധരിയെ ആ ചുമതല ഏല്പിക്കുകയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ പേര് താൻ നിർദേശിച്ചു എന്ന വാർത്ത ചൂണ്ടിക്കാട്ടിയപ്പോൾ ആ പദവിയിൽ ഒരാളെ നിയമിക്കാൻ താൻ ആരെന്നായിരുന്നു രാഹുലിന്‍റെ മറുചോദ്യം. ആരായിരിക്കണം പാർട്ടി പ്രസിഡന്‍റ് എന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതു പാർട്ടിയാണ്, അല്ലാതെ താനല്ല എന്നായിരുന്നു രാഹുലിന്‍റെ മറുപടി.

പാർട്ടി സംവിധാനത്തിൽ കൂടുതൽ ഉത്തരവാദിത്തബോധം ഉണ്ടാകേണ്ടതുണ്ടെന്നു ഇന്നലെ പാർലമെന്‍റിന് പുറത്ത് രാഹുൽ പറഞ്ഞു. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയിൽ താൻ ഇടപെടുന്നേ ഇല്ല. അതു കൂടുതൽ കുഴപ്പങ്ങളുണ്ടാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തുടർച്ചയായ രണ്ടാംവട്ട പരാജയത്തിന് പിന്നാലെ ഇത്തവണയും ലോക്സഭയിൽ കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനം ഉറപ്പായിട്ടില്ല. 52 അംഗങ്ങൾ മാത്രമാണ് പാർട്ടി എംപിമാരായി പാർലമെന്‍റിലെത്തിയത്. സംസ്ഥാന മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർ പാർട്ടി ഉത്തരവാദിത്തം നിറവേറ്റാതെ മക്കളുടെ തെരഞ്ഞെടുപ്പു വിജയത്തിന് വേണ്ടി മാത്രം പ്രവർത്തിച്ചു എന്നു തുറന്നടിച്ചിട്ടാണ് രാഹുൽ രാജി തീരുമാനം പ്രഖ്യാപിച്ചത്.

അമ്മ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിറന്നാൾ ദിനമായ ബുധനാഴ്ച വരെ എഐസിസി ആസ്ഥാനത്തേക്കു തിരിഞ്ഞു നോക്കാൻ പോലും രാഹുൽ കൂട്ടാക്കിയില്ല. വസതിയിലെത്തി സംസാരിക്കാൻ ശ്രമിച്ച മുതിർന്ന നേതാക്കൾക്ക് പോലും മുഖം കൊടുത്തില്ല. റഫാൽ വിമാന ഇടപാടിൽ കള്ളക്കളി നടന്നിട്ടുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ഇടപാടിൽ വൻ അഴിമതിയും തിരിമറിയും നടന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.